ടെക്സെസ്∙ അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന സീറോ ടോളറൻസ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്റ്റേഷനു മുന്നില്‍ അനധികൃത കുടിയേറ്റക്കാരെയും കുട്ടികളെയും കയറ്റിയ ബസ് എത്തിച്ചേർന്നതോടെ ഡാലസില്‍ നിന്നും വിവിധ സിറ്റികളിൽ നിന്നും എത്തിയ പ്രതിഷേധക്കാർ മനുഷ്യ ചങ്ങല തീർത്തു.
ഡാലസിൽ നിന്നും സിവിൽ റൈറ്റ്സ് ലീഡറും പാസ്റ്ററുമായ റവ. പീറ്റർ ജോൺസണുമൊത്ത് എത്തി ചേർന്നവർ കുട്ടികളെയും മാതാപിതാക്കളെയും വിട്ടയക്കണമെന്ന് അഭ്യർഥിച്ചു. പൊലീസ് എത്തി പ്രകടനക്കാരെ പിരിച്ചു വിട്ടതിനു ശേഷം മാത്രമാണ് വാഹനത്തിന് മുന്നോട്ട് പോകാൻ സാധിച്ചത്.
Comments