You are Here : Home / USA News

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയുടെ കൂദാശ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 27, 2015 01:33 hrs UTC

ജോയിച്ചന്‍ പുതുക്കുളം സാന്റോഅന്റോണിയോ: വീടിനടുത്ത്‌ ഒരു പള്ളി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സാന്‍ അന്റോണിയോയിലെ ക്‌നാനായക്കാര്‍ക്ക്‌ 2015 മെയ്‌ 24 ഒരു പുണ്യദിനം. കോട്ടയം അതിരൂപതയുടെ ആത്മീയാചാര്യന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ടിനേയും, ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിനേയും പരമ്പരാഗത വേഷമണിഞ്ഞ താലപ്പൊലിയേന്തിയ ബാലികമാര്‍ പള്ളിയങ്കണത്തിലേക്ക്‌ വരവേറ്റു. നടവിളികളും ആര്‍പ്പുവിളികളുമായി പുതിയ പള്ളിയിലേക്ക്‌ ആനയിക്കപ്പെട്ട പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ പുതിയ പള്ളിയുടെ കൂദാശാകര്‍മ്മം നിര്‍വഹിച്ചു.

ഫാ. സജി പിണര്‍കയില്‍, ഫാ. ജോസഫ്‌ ശൗര്യംമാക്കല്‍, ഫാ. ബിനീഷ്‌, ഫാ. ടോം, ഫാ. ആന്റണി, ഫാ. സിനോജ്‌, ഫാ. സ്റ്റിനോയ്‌, ഫാ. ജോര്‍ജ്‌ തുടങ്ങി നിരവധി വൈദീകരുടേയും സിസ്റ്റേഴ്‌സിന്റേയും സാന്നിധ്യത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക്‌ സാന്‍ അന്റോണിയോയില്‍ നിന്നും സമീപ പ്രദേശത്തുനിന്നും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ദിവ്യബലിയെ തുടര്‍ന്ന്‌ ഇടവകാംഗങ്ങളാല്‍ പുതുതായി നിര്‍മ്മിച്ച കുരിശടിയുടെ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ നിര്‍വഹിച്ചു.

തുടര്‍ന്ന്‌ നടന്ന അനുമോദന സമ്മേളനം ഇടവകയിലെ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച ക്‌നാനായ തനിമ വിളിച്ചോതുന്ന പ്രവേശന നൃത്തത്തോടെ ആരംഭിക്കുകയും വികാരി ഫാ. ബിനോയി സ്വാഗതം പറയുകയും ചെയ്‌തു. തുടര്‍ന്ന്‌ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, ഫൊറോനാ വികാരി ഫാ. സജി പിണര്‍കയില്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ വികാരി ഫാ. സിനോജ്‌, ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ സിജു കുഴിംപറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഈ നേട്ടം കൈവരിച്ച ഇടവകയിലെ ഓരോ കുടുംബത്തേയും അനുമോദിക്കുകയും ചെയ്‌തു. സെക്രട്ടറി ജിജി ബിജോയ്‌സ്‌ മൂന്നുപറയില്‍ നന്ദി അറിയിക്കുകയും, തുടര്‍ന്ന്‌ ഇടവകാംഗങ്ങള്‍ പരമ്പരാഗത ശൈലിയില്‍ പാകം ചെയ്‌ത വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ പരിസമാപ്‌തിയായി. വിനു മാവേലില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.