You are Here : Home / USA News

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ആയി ഗണേശ്‌ നായരെ തെരഞ്ഞെടുത്തു

Text Size  

Story Dated: Tuesday, November 10, 2015 03:11 hrs UTC

ന്യൂയോര്‍ക്ക്‌: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്‌ നടപ്പക്കികൊണ്ടിരിക്കുന്നു. ഈ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേശ്‌ നായരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ എന്നിവര്‍ അറിയിച്ചു. അര്‍പ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാര്‍ത്ഥതയും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള ഗണേഷ്‌ നായരുടെ നേതൃത്വപാടവം ന്യൂയോര്‍ക്കിലെന്നല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. അദ്ദേഹത്തിന്റെ സേവനം ഫൊക്കാന കണ്‍വന്‍ഷനും ഒരു മുതല്‍ക്കൂട്ടാകുമെന്ന്‌ ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ പ്രസിദ്ധീകരണമായ ഭഫൊക്കാന ടുഡേ' രൂപകല്‌പന ചെയ്യുകയും അതിന്റെ ചീഫ്‌ എഡിറ്ററായി പ്രവര്‍ത്തിച്ച്‌ മുക്തകണ്‌ഠമായ പ്രശംസ ഗണേശ്‌ പിടിച്ചു പറ്റിയിട്ടുണ്ട്‌. ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്റെ യുവജനപ്രതിധിയായി പ്രവര്‍ത്തിച്ച്‌ സംഘടനാപാടവം തെളിയിച്ചിട്ടുള്ള ഗണേശ്‌, യുവജനങ്ങളേ ഏകോപിപ്പിച്ച്‌ അവരെ കലാപരമായും സാംസ്‌ക്കാരികപരമായും അവബോധമുള്ളവരാക്കി നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരാനും ഏറെ പ്രയത്‌നിച്ചിട്ടുണ്ട്‌. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ.)യുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ സെക്രട്ടറി, സെക്രട്ടറി, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീയില്‍ യുവജന പ്രതിനിധി, ട്രസ്റ്റീ ബോര്‍ഡ്‌ സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിച്ചിരുന്നു . ആല്‍ബനി കണ്‍വന്‍ഷന്റെ വെബ്‌ ഡിസൈനറായിരുന്നു ഗണേശ്‌. അവ്യക്തകളും സങ്കീര്‍ണ്ണതകളുമില്ലാത്ത, വളരെ സുതാര്യവും ലളിതവുമായ ഒരു സഘടനയായി ഫൊക്കാനയെ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ നിസ്വാര്‍ത്ഥസേവകരെയാണ്‌ അവശ്യം വേണ്ടത്‌. കാര്യപ്രാപ്‌തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നതാണ്‌ മറ്റൊരു ആവശ്യം. പല സംഘടനകളും യുവാക്കളെ മുന്നോട്ടു കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കിലും ഇതു വാക്കാല്‍ മാത്രം ഒതുങ്ങുന്നതായി നാം കാണുന്നു. മാലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും മലയാളി സംഘടനകള്‍ കാണാത്ത ഭാവം നടിക്കുന്നുണ്ട്‌. പല സംഘടനകളും ജനങ്ങിളില്‍ നിന്നും അകന്നു പോകുന്നതാണ്‌ കാരണം. .ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ പല പ്രശ്‌നങ്ങളും നിഷ്‌പ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ എന്നും ഗണേഷ്‌ നായര്‍ അഭിപ്രായപെട്ടു. ഈ ജനകീയ സംഘടനയില്‍ ഭാഗഭാക്കാകുകയും തന്നാലാവുന്ന നല്ല കാര്യങ്ങള്‍ ചെയ്‌ത്‌ സംഘടനയെ പോഷിപ്പിക്കേണ്ടത്‌ തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന്‌ ഗണേശ്‌ വ്യക്തമാക്കി.നാനാതുറകളിലുള്ള അമേരിക്കന്‍ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ്‌ ഫൊക്കാന പ്രവര്‍ത്തകര്‍ക്ക്‌ ഊര്‍ജ്ജവും ഉന്മേഷവും നല്‌കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ ഗണേശ്‌ പ്രത്യാശ പ്രകടിപ്പിച്ചു. കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ള ഗണേശ്‌ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ സ്‌പെഷ്യലിസ്റ്റ്‌ ആയി ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ കുടുംബസമേതം താമസിക്കുന്നു. ഭാര്യ സീനാ നായര്‍. മക്കള്‍: ഗോപിക, ഗിരീഷ്‌മ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.