ന്യുജേഴ്സി: ന്യൂജേഴ്സിയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ ഡോ. വിനോദ് ദാമോദരന്റെയും ഭാര്യ ശ്രീജയുടെയും പുത്രി ആര്‍ദ്രയുടേയും സംസ്കാര ചെലവിനുള്ള ഫണ്ടിലേക്ക്തുക സമാഹരണം 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ , 16836.00 ഡോളര്‍. 15000 ഡോളര്‍ ലക്ഷ്യമിട്ട് തുടങ്ങിയ ധന സമാഹരണത്തിന് പിന്നേയും ആള് ക്കാര് മുന്നോട്ട് വന്നു. ലക്ഷ്യമിട്ട തുക ലഭിച്ച് കഴിഞ്ഞപ്പോള്‍ ഒടുവില്‍ നിര് ത്തി വെയ്ക്കുകയായിരുന്നു. ഏതെങ്കിലും ഒരു സംഘടനയുടെ മേല്‍ വിലാസമില്ലാതെ ഒരുമിച്ച് അമേരിക്കയിലെ മലയാളി സമൂഹം മുന്നോട്ട് വന്നതിന് വ്യാപകമായ അഭിനന്ദനം ലഭിക്കുകയുണ്ടായി. ന്യൂജഴ്സിയിൽ ഹിൽസ്ബോറോ ഗാർഡൻ അപ്പാർട്ട്മെന്റ് കോമ്പ്ലക്സിന് തീപിടിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട ഡോ. വിനോദ് ദാമോദരൻ ശാസ്ത്ര രംഗത്ത് കഴിവു തെളിയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ പല പ്രബന്ധങ്ങളും രാജ്യാന്തര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. വിനോദിന്റെ പിതാവ് ദാമോദരൻ മുമ്പ് മുംബൈയിൽ ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തു ചേർത്തലയിൽ സ്ഥിരതാമസമാക്കിയിരിയ്ക്കുന്ന ദാമോദരന്റെ ഏക പുത്രനാണ് വിനോദ്. വിനോദിന്റെ ഭാര്യ ശ്രീജ തിരുവല്ല വളഞ്ഞവട്ടം സ്വദേശിനിയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ശശിധരൻ നായരുടെ മകളാണ് ശ്രീജ.
Comments