ഫ്ളോറിഡ∙ രാത്രിയിൽ ഉറങ്ങാൻ കിടന്ന ഭാര്യ അലിസൺ സിമ്മൺസും ഭർത്താവ് നെയ്തൻ സിമ്മൺസും ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത് ശബ്ദം കേട്ടാണ്. എന്നാൽ ഇരുവരും വീടിനകം മുഴുവൻ പരിശോധിച്ചിട്ടും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. കുറച്ചു സമയം കഴിഞ്ഞ് ഭാര്യ ശുചിമുറിയിൽ പോയി. തിരിച്ചുവരുന്നതിനിടയിൽ സെൽഫോണിലെ ലൈറ്റ് തെളിച്ചു. ഇതിനിടെ ഉറക്കത്തിൽ നിന്നും ഉണർന്ന ഭർത്താവ് കണ്ടത് സെൽഫോണിന്റെ ഫ്ലാഷ് ലൈറ്റാണ്. തന്റെ മുന്നിലേക്ക് വരുന്നത് കള്ളനാണെന്ന് കരുതി രണ്ടു തവണ നെയ്തൻ നിറയൊഴിച്ചു. വെടിയേറ്റ ഭാര്യയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു.
മരിക്കുന്നതിനു മുമ്പ് ഭാര്യ പറഞ്ഞതും ഭർത്താവിൽ നിന്നും പൊലീസ് എടുത്ത മൊഴിയും ഒത്തു പോകുന്നതിനാൽ ഭർത്താവിനെതിരെ കേസെടുക്കുന്നില്ലെന്നും ഇതൊരു അപകടമായി പരിഗണിക്കുമെന്നും വിന്റർ ഗാർഡൻ പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Comments