ന്യുയോർക്ക് ∙ ആറ് മില്യനിലധികം ചൈൽഡ് പൊണോഗ്രാഫി ചിത്രങ്ങളും വിഡിയോകളും കൈവശം വച്ചിരുന്ന അമ്പത്തിയെട്ടുകാരൻ ഡേവിഡ് ജോൺസനെ ന്യുയോർക്കിലെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തതായി സഫോൾക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി തിമോത്തി സിനി അറിയിച്ചു. കൗണ്ടിയുടെ ചരിത്രത്തിൽ ഇത്രയും അധികം ചിത്രങ്ങൾ പിടിച്ചെടുക്കുന്നത് ആദ്യമായിട്ടാണെന്നും തിമോത്തി പറഞ്ഞു.
24 ഇലക്ട്രോണിക് ഡിവൈസുകളിലായി 6.6 മില്യൻ ചിത്രങ്ങളാണ് ഡേവിഡിന്റെ അമിറ്റി വില്ലയിലുള്ള വീട്ടിൽ നിന്നും പിടി കൂടിയത്. കുട്ടികളെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കുന്ന നിരവധി വിഡിയോകളും ഇതിൽ ഉൾപ്പെടുന്നു.
എലിമെന്റെറി സ്കൂളിനു സമീപം താമസിക്കുന്ന ഡേവിഡിന്റെ പെരുമാറ്റത്തിൽ സംശയം ജനിച്ചതാണ് ഈ ചരിത്ര വേട്ടയിലേക്ക് പൊലീസിനെ നയിച്ചത്. ഇതു ഒരു തരം രോഗമാണെന്നാണ് പൊലീസിന്റെ അഭിപ്രായം. ഇരുനൂറ് വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുണ്ട്. 75,000 ഡോളറിന്റെ കാഷ് ജാമ്യമോ, 150,000 ബോണ്ടോ കോടതി അനുവദിച്ചിട്ടുണ്ട്.
Comments