അഹമ്മദാബാദിൽ എയർ ഇന്ത്യ വാണിജ്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ രാജ്യത്തെ എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ സഹായിക്കുന്നതിനായി യുഎസ് അന്വേഷണ ഏജൻസിയായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (എൻടിഎസ്‌ബി) ഒരു സംഘം ഇന്ത്യയിലേക്ക് പോകും.
വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണ AI-171 വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ കുറഞ്ഞത് 242 പേരെങ്കിലും ഉണ്ടായിരുന്നു. സംഭവത്തിൽ ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു.
ദാരുണമായ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, അപകടത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് എൻടിഎസ്‌ബി സഹായിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.