സൈനികരെ വധിച്ച് പോയിന്റ് നേടുക; റഷ്യയ്‌ക്കെതിരെ യുക്രെയ്ന്‍ പരീക്ഷിക്കുന്ന കില്‍സ്ട്രീക്ക് സ്റ്റൈല്‍

ഒരു മിസൈല്‍ ലോഞ്ചര്‍ തകര്‍ത്താല്‍ 50 പോയിന്റ്. മിസൈല്‍ ടാങ്കറാണെങ്കില്‍ 40 പോയിന്റ്. ഒരു സൈനികനെ വധിച്ചാല്‍ 6 പോയിന്റ്. ഇതൊരു വീഡിയോ ഗെയിം അല്ല, യുക്രെയ്ന്റെ ‘ആര്‍മി ഓഫ് ഡ്രോണ്‍സ്’ എന്ന യുദ്ധ പദ്ധതിയാണ്. കേട്ടാല്‍ മനുഷ്യത്വമില്ലാത്ത പരിപാടിയെന്ന് തോന്നാം. എന്നാല്‍ തങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള റഷ്യയ്‌ക്കെതിരെ മൂന്ന് വര്‍ഷത്തോളം പിടിച്ചുനിന്ന യുക്രെയ്‌നിന്റെ യുദ്ധ തന്ത്രങ്ങളിലൊന്നാണിത്.

കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള പ്രസിദ്ധമായ വാര്‍ ഗെയിമുകള്‍ക്ക് സമാനമായ കില്‍ സ്ട്രീക്ക് സ്‌റ്റൈല്‍. അതാണ് യുക്രൈന്‍ പരീക്ഷിച്ചത്. കൊല്ലപ്പെടുന്ന ഓരോ റഷ്യന്‍ സൈനികനും, യുദ്ധോപകരണത്തിനും പോയിന്റുകള്‍ നിശ്ചയിക്കും. യുദ്ധ മുഖത്തെ ഓരോ സൈനിക യൂണിറ്റിനും പോയിന്റുകള്‍ ശേഖരിക്കാം. ബ്രേവ് 1 എന്ന വിദഗ്ധരുടെ ടീം, ഡ്രോണാക്രമണ തെളിവുകള്‍ കൃത്യമായി പരിശോധിച്ച്, പോയിന്റ് നല്‍കും.

തകര്‍ക്കുന്ന ഓരോ മിസൈല്‍ ലോഞ്ചറിനും 50 പോയിന്റ്, ടാങ്കറിന് 40. കേടുപാടുകള്‍ വരുത്തിയാല്‍ 20 പോയിന്റ്. വിദഗ്ധരുടെ സംഘം രഹസ്യകേന്ദ്രത്തിലിരുന്ന് ഈ ഡാറ്റ പരിശോധിക്കും. റഷ്യയുമായി താരതമ്യം ചെയ്താല്‍ പരിമിത സൈനിക വിഭവങ്ങളുള്ള യുക്രൈനിത് ഫലപ്രദ നീക്കമാണ്.

2024ന്റെ തുടക്കത്തിലാണ് ആര്‍മി ഓഫ് ഡ്രോണ്‍സ് എന്ന യുദ്ധ പദ്ധതിയിലൂടെ യുക്രെയ്ന്‍ ഇ-പോയിന്റ് പരീക്ഷിച്ച് തുടങ്ങിയത്. ആര്‍മി ഓഫ് ഡ്രോണ്‍സിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികകാര്യ വകുപ്പ് മന്ത്രി മൈഖൈലോ ഫെഡോറോവ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഒരു റഷ്യന്‍ പട്ടാളക്കാരനെ കൊല്ലുന്നതിനേക്കാള്‍ കൂടുതല്‍ പോയിന്റുകള്‍, ജീവനോടെ പിടികൂടിയാല്‍ ലഭിക്കും. യുദ്ധ തടവുകാരായ ഇവരെ പിന്നീടുള്ള വിലപേശല്‍ ചര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്താനാണിത്.

Hot this week

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍...

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍...

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ...

സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട്...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി,...

ചിലങ്ക മുതല്‍ പാലറ്റ് വരെ; കലോത്സവ നഗരിയിലെ പ്രധാന ആകര്‍ഷണമായി കൊടിമരം

കുടമാറ്റത്തിന്റെ വൈവിധ്യങ്ങളില്‍ ആര്‍പ്പുവിളി ഉയരുന്ന തേക്കിന്‍കാട് മൈതാനം. അവിടെ സംസ്ഥാന സ്‌കൂള്‍...
spot_img

Related Articles

Popular Categories

spot_img