സ്വാതന്ത്ര്യ ദിനാഘോഷം “രാജ്യത്തിന്റെ ഭരണഘടന വെല്ലുവിളി നേരിടുന്ന കാലം, മതരാഷ്ട്രവാദം ഭീഷണിയാകുന്നു; മതേതരത്വം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമ”

രാജ്യം 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ നടന്നു. ജില്ലാ ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി. വിവിധ വകുപ്പ് മന്ത്രിമാരാണ് ജില്ലാതല ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയത്.

മതത്തിന്റെയോ ജാതിയുടെ പേരിൽ ഒരു കുട്ടിയെയും മാറ്റി നിർത്താൻ പാടില്ലെന്ന് വി. ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒൻപത് വർഷമായി പിണറായി വിജയൻ സർക്കാർ രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. ഭരണഘടന സ്ഥാപനമേധാവികൾ സർക്കാരിന്റെ പ്രവർത്തനത്തെ തടയുന്നു. ഭരണസ്തംഭനം ഉണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തുന്നു. ഗവർണറുടെ പദവിയെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അംബേദ്കർ പറഞ്ഞതിന് വിഭിന്നമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യ ഇന്ന് വെല്ലുവിളികൾ നേരിടുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പറ‍ഞ്ഞു. മതനിരപേക്ഷതയാണ് സ്വാതന്ത്ര്യം നേടികൊടുത്തവർ ലക്ഷ്യം വച്ചത്. ജനാധിപത്യവും മതേതരത്വവുമാണ് സ്വപ്നം കണ്ടത്. എന്നാൽ മതരാഷ്ട്രവാദത്തിൻ്റെ ഭീഷണി ഇന്ന് നേരിടുന്നുവെന്നും പാലക്കാട് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് പറ‍ഞ്ഞു.

രാജ്യത്തിന്റെ ഭാവി സുരക്ഷിതവും സമൃദ്ധവുമാക്കാൻ നാം ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓരോ പൗരനും തുല്യ നീതിയും അവസരവും ലഭിക്കുന്ന ഭാരതം കെട്ടിപ്പടുക്കണം. വികസിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയെ എത്തിക്കാൻ ഇനിയും മുന്നോട്ട് പോകണം. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആലപ്പുഴ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതുമാവണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് മന്ത്രി കെ. രാജൻ മലപ്പുറത്തെ സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ അട്ടിമറി നടത്താനും വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ആരെങ്കിലും ശ്രമിച്ചാൽ അവർ വെല്ലുവിളിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാം എന്നത് വ്യാമോഹമാണ്. അത് ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും സ്വീകാര്യമല്ല. അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിൻ്റെ ഭരണഘടന വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരത്ത് പറഞ്ഞു. ജനാധിപത്യത്തെ തകർക്കുന്ന തരത്തിൽ വേദികളെ കയ്യടക്കാൻ ഭരണാധികാരികൾ ശ്രമിക്കുന്നു. പാർട്ടികളും ആ നിലയിലേക്ക് മാറുന്ന കാലഘട്ടമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നതിനെ പറ്റിയാണ് ഇപ്പോൾ ചർച്ച. ഈ സാഹചര്യത്തിലാണ് നമ്മൾ സ്വതന്ത്രദിനാഘോഷം സംഘടിപ്പിക്കുന്നത്. ഭരണഘടന സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലേക്ക് നമ്മൾ കടക്കണമെന്നും മന്ത്രി പറഞ്ഞു.

Hot this week

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ...

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

Topics

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ...

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...
spot_img

Related Articles

Popular Categories

spot_img