മാധ്യമ ലോകത്തെ വേറിട്ട ശബ്ദമായി  ഇൻഡ്യ പ്രസ്  ക്ലബ്

ജനാധിപത്യത്തിന് പ്രബുദ്ധത പകരുന്ന മൂർച്ചയേറിയ  ആയുധം എന്നാണ് മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എക്കാലത്തും മാധ്യമങ്ങൾ അങ്ങനെ തന്നെ ആയിരുന്നു. പ്രിന്റ് മീഡിയയുടെ കാലത്ത് നിന്ന് നവ മാധ്യമങ്ങളുടെ കാലത്ത് എത്തുമ്പോൾ വാർത്താ വിനിമയ സാധ്യതകൾക്ക് കൂടിയ വേഗവും സാധ്യതകളും  കൈവന്നിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി വരവോടെ മാധ്യമ രംഗത്ത്  വിപ്ലവകരമായ മുന്നേറ്റമാണ്   ദൃശ്യമാകുന്നത് . അമേരിക്കയിലെ മലയാള റ്റി.വി., മാധ്യമ രംഗവും ഇന്ന് വൻ കുതിപ്പിന്റെ പാതയിലാണ്.

അമേരിക്കയിലെ മാധ്യമരംഗത്ത് വേറിട്ട ശബ്ദമായി ഉയർന്നുകേൾക്കുന്ന പേരാണ്  ഇൻഡ്യ പ്രസ്  ക്ലബിന്റേത്.  അമേരിക്കയിലെ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി  മുന്നേറ്റം തുടരുകയാണ്, ഇൻഡ്യ പ്രസ്സ് ക്ലബ്‌.

അമേരിക്കൻ മലയാളികൾക്കിടയിൽ മാത്രമല്ല ഇന്ന് നാട്ടിലെ  പത്ര പ്രവർത്തന മേഖലകളിൽ പോലും മോഹിപ്പിക്കുന്ന പേരായി കടന്നുചെന്നിരിക്കുന്നു  ഇൻഡ്യ പ്രസ്സ് ക്ലബ്‌ എന്ന  ഐ പി സി എൻ എ.

 അമേരിക്കയുടെയും കാനഡയുടെയും  വിവിധ നഗരങ്ങളിൽ ചാപ്റ്ററുകൾ സ്ഥാപിച്ച്  മുന്നേറുകയാണ്  ഐ പി സി എൻ എ.  അമേരിക്കൻ ഭൂമികയിലും മലയാള സംസ്കാരം ഉയർത്തിപ്പിടിക്കാനും നാടിൻറെ ഹൃദയ തുടിപ്പുകൾ  പങ്കുവയ്ക്കാനും ഒപ്പം തന്നെ, ഇവിടെയുള്ള മലയാളി സമൂഹത്തിന്റെ അഭിമാനാർഹമായ മുന്നേറ്റങ്ങളെയും ഒരു പ്രവാസി സമൂഹമെന്ന നിലയിൽ അവർ   നേരിടുന്ന  വിഹ്വലതകളെയുമൊക്കെ മനസിലാക്കുന്നതിനും പരിഹാരം കാണുന്നതിനും  ഐ പി സി എൻ എ ശ്രമിക്കുന്നു.

അമേരിക്കയിലെങ്ങുമായി ചിതറിക്കിടന്ന മാധ്യമ പ്രവർത്തകർ  ഇന്ന് ഐ പി സി എൻ എ.യുടെ  കുടക്കീഴിൽ  തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.

ഐ പി സി എൻ എ നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങൾ  സംഘാടന മികവുകൊണ്ടും നാട്ടിൽ നിന്നുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും വേറിട്ട  പരിപാടികൾ കൊണ്ടും മുൻപേ ശ്രദ്ധിക്കപ്പെട്ടതാണ്.
 
അച്ചടി മാധ്യമരംഗം പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ലോകമെങ്ങുമുള്ളത്. വിവരസാങ്കേതിക മേഖലയിലെ  വിപ്ലവകരമായ മാറ്റങ്ങൾ പരമ്പരാഗത പത്ര വ്യവസായ രംഗത്തിന്റെ നിലനിൽപിന് ഭീഷണിയാകുമ്പോൾ  പല പത്രങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് പറിച്ചു നട്ട്  പിടിച്ചു നില്ക്കാൻ പാടുപെടുകയാണ്. അമേരിക്കയിൽ തന്നെ എത്രയോ പത്രമാധ്യമങ്ങൾ അകാലത്തിൽ നിന്നുപോയി.

മാധ്യമപ്രവർത്തനത്തിന്റെ മൂല്യവും ധാർമികതയും ഉയർത്തിപ്പിടിക്കാൻ പലപ്പോഴും ഇന്നത്തെ പത്രപ്രവർത്തനത്തിനും മാധ്യമ പ്രവർത്തകർക്കും കഴിയുന്നുണ്ടോ എന്ന ചോദ്യവും നിലനിൽക്കുന്നു.

ഇന്നത്തെ കാലത്ത് എഴുതാനും  പ്രതികരിക്കാനുമറിയുന്ന ഓരോ വ്യക്തിയ്ക്കും സ്വന്തം നിലയ്ക്ക്  മാധ്യമപ്രവർത്തനം സാധ്യമാകുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയത്തിലെ അഴിമതിയ്ക്കും സമൂഹത്തെ ഗ്രസിക്കുന്ന  ജീർണതകൾക്കുമെതിരെ ജനം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിക്കുന്നു. ജെൻ സീ വിപ്ലവങ്ങളിലൂടെ സർക്കാരുകൾ തന്നെ അട്ടിമറിക്കപ്പെടുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല എന്ന കാര്യം മാധ്യമപ്രവർത്തകരും  മറക്കരുത്. മുഖ്യധാരാ മാധ്യമങ്ങൾ  സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്ന സാഹചര്യം  ജനാധിപത്യത്തിന്റെ അപചയത്തിലേക്കാണ് വിരൽ ചൂണ്ടുക എന്ന കാര്യവും പ്രസക്തമാണ്.

 കടന്നുവന്ന വഴികളിൽ തുടക്കം മുതൽ ഇന്നു വരെയും  ഐ പി സി എൻ എയെ നയിച്ച സാരഥികളും അതാതു കാലത്തെ ഭരണസമിതികളും തോളോട് തോൾ ചേർന്ന് മുന്നോട്ട് പോയതുകൊണ്ടാണ്  ഇന്ന് നാട്ടിൽ പോലും പേരെടുക്കുന്ന വിധത്തിൽ ഐ പി സി എൻ എ വളർന്നു പടർന്നത്. നേതൃ മികവിന്റെ  മികച്ച മാതൃകകളായിരുന്നു ഓരോ ഭരണസമിതിയും എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

മാധ്യമസംസ്കാരത്തിന്റെ മാറുന്ന വഴികളിൽ പ്രബുദ്ധതയുടെ ഉണർത്തുപാട്ടാവാൻ, കറ പുരളാത്ത മാധ്യമ സംസ്കാരത്തിന്റെ ജിഹ്വയായി എക്കാലവും നിലകൊള്ളുവാൻ ഐ പി സി എൻ എയ്ക്കും  ന്യൂ ജേഴ്സി സമ്മേളനത്തിനും ഇവിടുത്തെ മാധ്യമ സമൂഹത്തിനും ആശംസകൾ.

ജോർജ് തുമ്പയിൽ

Hot this week

സ്വർണപ്പാളി വിവാദം: എസ്ഐടി അന്വേഷണം സ്വാഗതം ചെയ്യുന്നു, കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടും: പി.എസ്. പ്രശാന്ത്

സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്ന്...

ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമെന്ന് ഒകാസിയോ-കോർട്ടെസ്

ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമാണെന്ന് കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്...

ട്രംപ് -എപ്സ്റ്റീൻ പ്രതിമ നീക്കം ചെയ്തതിന് ശേഷം നാഷണൽ മാളിലേക്ക് തിരിച്ചെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച ധനകാര്യ വിദഗ്ദ്ധൻ ജെഫ്രി എപ്സ്റ്റീനും...

ഗാസയിൽ ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ തുടരുന്നു

ഗാസയിൽ അമേരിക്ക മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ...

ഗാസയെ കുരുതിക്കളമാക്കി ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്

ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ...

Topics

സ്വർണപ്പാളി വിവാദം: എസ്ഐടി അന്വേഷണം സ്വാഗതം ചെയ്യുന്നു, കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടും: പി.എസ്. പ്രശാന്ത്

സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്ന്...

ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമെന്ന് ഒകാസിയോ-കോർട്ടെസ്

ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമാണെന്ന് കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്...

ട്രംപ് -എപ്സ്റ്റീൻ പ്രതിമ നീക്കം ചെയ്തതിന് ശേഷം നാഷണൽ മാളിലേക്ക് തിരിച്ചെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച ധനകാര്യ വിദഗ്ദ്ധൻ ജെഫ്രി എപ്സ്റ്റീനും...

ഗാസയിൽ ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ തുടരുന്നു

ഗാസയിൽ അമേരിക്ക മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ...

ഗാസയെ കുരുതിക്കളമാക്കി ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്

ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ...

ബിഹാറിൽ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ അംഗൻവാടി ജീവനക്കാർ പരിശോധിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി ഉറപ്പാക്കാൻ കർശന...

ഷേർയാർ വണ്ടലൂർ മൃഗശാലയിൽ തിരിച്ചെത്തി; കാണാതായത് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ

തമിഴ്നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിഹം തിരിച്ചെത്തി. സഫാരി സോണിൽ...
spot_img

Related Articles

Popular Categories

spot_img