യുവതലമുറക്ക് പ്രാധാന്യം നൽകി ഫോമാ ‘ടീം പ്രോമിസ്’  മത്സരരംഗത്ത്

ഇതാദ്യമായി യുവതലമുറക്ക് വലിയ പ്രാധാന്യം നൽകി ഫോമായിൽ മാറ്റത്തിന്റെ കാഹളമായി ‘ടീം പ്രോമിസ്.’ അവിഭക്ത ഫൊക്കാനയിലും ഫോമയിലും  മറ്റു സംഘടനകളിലും ദേശീയ  നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചിട്ടുള്ള മാത്യു വർഗീസ് (ജോസ്-ഫ്ലോറിഡ) നേതൃത്വം നൽകുന്ന ടീം പ്രോമിസ് പാനലിൽ ജനറൽ സെക്രട്ടറിയായി ഫിലാഡൽഫിയയിൽ നിന്ന് അനു  സ്ക്കറിയയും ട്രഷററായി ന്യു യോർക്കിൽ നിന്ന് ബിനോയി തോമസും വൈസ് പ്രസിഡന്ടായി  കാലിഫോർണിയയിൽ നിന്ന് ജോൺസൺ ജോസഫും ജോ. സെക്രട്ടറി ആയി ഡാലസിൽ നിന്ന്  രേഷ്മാ രഞ്ജനും ജോ. ട്രഷററായി  ഫ്‌ലോറിഡയിൽ നിന്ന് ടിറ്റോ ജോണും മത്സരിക്കുന്നു.

സംഘടനാ രംഗത്തും സാമൂഹിക രംഗത്തും കാരുണ്യ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര  പതിച്ചിട്ടുള്ളവരാണ്  യുവത്വം തുടിച്ചു നിൽക്കുന്ന സ്ഥാനാർത്ഥികൾ. രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് പ്രാതിനിധ്യം നൽകി ഇത്തരമൊരു പാനൽ വലിയ പ്രതീക്ഷ ഉണർത്തുന്നതാണ്.

താൻപോരിമയില്ലാത്ത   പ്രവർത്തനവും സംഘടനക്ക് കൂടുതൽ കരുത്തും സേവനരംഗത്ത്  പുതിയ കാൽവയ്പുകളും എന്നതാണ് പാനൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള നല്ല പ്രോജക്ടുകൾ തുടരുകയും പുതിയവക്ക്  തുടക്കമിടുകയും ചെയ്യും. ഇവിടെ വിഷമതകളിലൂടെ കടന്നു പോകുന്നവർക്ക് അത്താണിയാവുക എന്നതാണ് പ്രഥമ ലക്‌ഷ്യം. നാടിനെ മറക്കുന്നുമില്ല.

മറ്റൊരു കേരളമായ ഫ്‌ലോറിഡയിൽ ഒരു കൺവൻഷൻ എന്നതാണ് പാനൽ ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാഷണൽ കമ്മിറ്റിയുടേത് ആയിരിക്കും.

എല്ലാവരുമായും സൗഹൃദം തുടരുകയും സംഘടനക്ക് പുതിയ മേൽവിലാസം സൃഷ്ടിക്കുകയും ചെയ്യുക എന്ന ദൗത്യം വിജയിപ്പിക്കാൻ തങ്ങളുടെ കഴിവിന്റെ പരാമാവധി ശ്രമിക്കുമെന്ന് പാനൽ അംഗങ്ങൾ ഉറപ്പു പറയുന്നു.

പതിറ്റാണ്ടുകളായുള്ള  ബഹുമുഖവും സുതാര്യവുമായ സംഘടനാ പ്രവര്‍ത്തന പാരമ്പര്യമാണ് ഫോമാ എന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയെ നയിക്കാനുള്ള പ്രസിഡന്റ് സ്ഥാനാർഥി മാത്യു വര്‍ഗീസിന്റെ യോഗ്യത. നിരന്തരം  ഓരോ സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാതെ സംഘടനയിൽ അവിരാമായി പ്രവർത്തിച്ചു എന്നതും പൊതുരംഗത്തും മീഡിയയിലും   നിറഞ്ഞു  നിൽക്കുന്നു എന്നതും മറ്റാർക്കും  അവകാശപ്പെടാനില്ലാത്ത മികവാണ് .

മികച്ച സംഘാടകന്‍, പരിണതപ്രജ്ഞനായ മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാത്യു വര്‍ഗീസ് (ജോസ് -ഫ്ലോറിഡ) അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സൗമ്യസാന്നിധ്യമാണ്.  വ്യത്യസ്ത ചിന്താഗതിക്കാരെ  സഹകരിപ്പിച്ചു മുന്നേറാനാണ്   ഐക്യത്തിന്റെ വക്താവായി വിശേഷിപ്പിക്കപ്പെടുന്ന മാത്യു വര്‍ഗീസിന്റെ ആഗ്രഹം.

ഫോമായുടെ  വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള വിട്ടുവീഴ്ചയില്ലാത്ത സ്‌നേഹവും ഐക്യവുമാണ് തന്റെ പ്രഥമ അജണ്ടയെന്ന് മാത്യു വര്‍ഗീസ് പറയുന്നു.  ഫോമായുടെ സ്വപ്ന പദ്ധതികളുടെ പിന്തുടര്‍ച്ചയ്ക്ക് ഐക്യവും പരസ്പര ധാരണയും വിശ്വാസവും അനിവാര്യമാണെന്ന് മാത്യു വര്‍ഗീസ് വ്യക്തമാക്കി. അതുതന്നെയാണ് ഫോമായുടെ കെട്ടുറപ്പിന്റെ അടിസ്ഥാനവും.  

അവിഭക്ത ഫൊക്കാനയുടെ 2004-2006 വര്‍ഷത്തെ ട്രഷററായി പ്രവര്‍ത്തിച്ച മാത്യു വര്‍ഗീസ് ഫോമായുടെ രൂപീകരണത്തിന്  മുഖ്യ പങ്ക് വഹിച്ചു.  2014-ലെ മയാമി കണ്‍വന്‍ഷന്റെ ചെയറായും 2018-ലെ ചിക്കാഗോ കണ്‍വന്‍ഷന്റെ പി.ആര്‍.ഒ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാല്‍ നൂറ്റാണ്ടുമുമ്പ് ഏഷ്യാനെറ്റ് അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏഷ്യനെറ്റ് യു.എസ്.എയുടെ ഓപറേഷന്‍സ് മാനേജരായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടാണ്  ദൃശ്യ മാധ്യമ രംഗത്തേയ്ക്കു പ്രവേശിച്ചത്. ഫ്‌ളോറിഡയില്‍ നിന്നുള്ള ‘മലയാളി മനസി’ന്റെ പത്രാധിപരായിരുന്നു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പ്രസിഡന്റായിരിക്കെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍   സംഘടിപ്പിച്ച പ്രഥമ സമ്മേളനമാണ് പില്‍കാലത്ത് നാട്ടിലും തരംഗമായിമാറിയ മാധ്യമ ശ്രീ, മാധ്യ രത്‌ന, മീഡിയാ എക്‌സലന്‍സ് പുരസ്‌കാര രാവുകള്‍ക്ക് വഴിമരുന്നിട്ടത്.

വലിയ ബഹളമോ നടപ്പാക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയോ ഒന്നും മാത്യു വര്‍ഗീസിന്റെ പക്കല്‍ ഇല്ല. പക്ഷേ, ഏറ്റെടുക്കുന്നതും പ്രഖ്യാപിക്കപ്പെടുന്നതുമായ ജനകീയ പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ട്. അതിന്റെ തെളിവ് മാത്യു വര്‍ഗീസിന്റെ ഇതുവരെയുള്ള കരിയര്‍ ഗ്രാഫാണ്.

ഗ്രെയ്റ്റർ മലയാളി അസോസിയേഷൻ ഓഫ് ഫിലാഡഫിയയിലെ (മാപ്പ്) സജീവപ്രവർത്തകനായിരുന്ന  പിതാവിൽ  നിന്നാണ്  സംഘടനാ രംഗത്തേക്കുള്ള തുടക്കമെന്ന് അനു  സ്കറിയ പറഞ്ഞു. സംഘടനാ   പ്രവർത്തനം കഴിഞ്ഞ് പിതാവ് വൈകി വരുന്നതിൽ  ആദ്യകാലത്ത് തനിക്ക് നീരസമായിരുന്നു. പിന്നീട് സംഘടനയിൽ യുവജന തലത്തിൽ പ്രവർത്തിക്കാൻ മനസില്ലാമനസോടെയാണ്  താൻ ഇറങ്ങിയത്. ആ ചിന്ത പിന്നീട് മാറി. അതിനു ശേഷം  മാപ്പ് പ്രസിഡണ്ടായി. ഈ കാലത്തെല്ലാം മികച്ച പ്രവർത്തനം നടത്താനും യുവാക്കളെയും വനിതകളെയും സംഘടനയിലേക്കു  കൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമായി.

ഫോമായിലും യുവജനതയെ സംഘടിപ്പിക്കുവാൻ  മുന്നോട്ടു കൊണ്ടുവരാനായി. കഴിഞ്ഞ തവണ ഫോമാ ഇലക്ഷൻ കമ്മീഷണർ എന്ന നിലയിലും പ്രവർത്തിച്ചു.

യുവജനതയെ കൂടുതലായി സംഘടനയിൽ എത്തിക്കുക എന്നതായിരിക്കും തന്റെ  ദൗത്യം-അനു  സ്കറിയ പറഞ്ഞു.

അനു സ്കറിയയെ എൻഡോഴ്സ് ചെയ്ത്  മാപ്പ് ഇപ്രകാരം ചൂണ്ടിക്കാട്ടി: ‘അനു സ്‌കറിയ നമ്മുടെ സമൂഹത്തിലെ  സമര്‍പ്പിതനും ഊര്‍ജ്ജസ്വലനുമായ അംഗമാണ്.  അദ്ദേഹം അസാധാരണമായ നേതൃഗുണം, അഴിമതിയില്ലാത്ത വ്യക്തിത്വം, സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള ആത്മാര്‍ഥ പ്രതിബദ്ധത എന്നിവ പ്രകടിപ്പിച്ചിട്ടുണ്ട്.   അദ്ദേഹത്തിന്റെ പ്രവർത്തനം  സേവനത്തിന്റെയും ടീം സ്പിരിറ്റിന്റെയും മികച്ച ഉദാഹരണമാണ്. ഫോമായുടെ ഐക്യത്തിനും  വളര്‍ച്ചക്കും  അദ്ദേഹത്തിന്റെ ദര്‍ശനം, പ്രൊഫഷണലിസം, ഉള്‍ക്കൊള്ളുന്ന സമീപനം എന്നിവ വലിയ ശക്തി നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു.

പ്രമുഖ മലയാളി സംഘടന  കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്   മുൻ  പ്രസിഡണ്ടും കോവിഡ്  കാലത്ത് ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയൻ ആർ.വി.പിയും  ആയിരുന്ന ബിനോയ് തോമസ്  ആണ്  ട്രഷറർ (2026-2028)  സ്ഥാനാർഥി

അമേരിക്കൻ മണ്ണിൽ  നിരവധി  വർഷത്തെ കലാ സാംസ്‌കാരിക നേതൃരംഗത്തെ പ്രവർത്തി പരിചയവുമായാണ്  ബിനോയ് തോമസ്  മത്സരരംഗത്തെത്തുന്നത്. കോവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്ന (epicenter) ആയിരുന്ന ന്യു യോർക്കിൽ മഹാമാരി കാലത്ത്  ഫോമാ  മെട്രോ റീജിയനെ വിജയ പാതയിലേക്ക്  നയിക്കുവാൻ   കരുത്തു കാണിച്ച  നേത്രുപാടവം ഏറെ അഭിനന്ദനം നേടിയിരുന്നു. മഹാമാരിയിൽ ദുരിതത്തിലായവർക്ക് തുണയാകാനും സഹായമെത്തിക്കാനും ഫോമയുടെ  മുന്നിൽ നിന്നു പ്രവർത്തിക്കുവാനായതിൽ ബിനോയി അഭിമാനിക്കുന്നു. 

നാടിനെ സ്നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്തു വളരുവാനും  സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് എന്ന സംഘടനയാണ്. അതുപോലെ തന്നെ നല്ല സുഹൃത്ബന്ധങ്ങളും തന്നു-   ബിനോയ് ചൂണ്ടിക്കാട്ടുന്നു.

‘കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അമേരിക്കൻ മലയാളികളുടെ മനസ്സിൽ മായാതെ നിലനിറുത്തുന്നതിനൊപ്പം  വിധിയുടെ വിളയാട്ടത്തിൽ  വീണു പോയവർക്ക്  കൈത്താങ്ങായി തീരുവാൻ  ഫോമാ എന്ന സംഘടനയിൽ കൂടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു.’

കേരള സമാജത്തിന്റെ മേൽക്കൂര പ്രൊജക്റ്റ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു 8 ഭവനങ്ങൾ 
നിർമ്മിച്ചു  നൽകി . പ്രക്രുതി ദുരന്തത്തിൽ തകർന്ന വയനാട്ടിൽ  സഹായമെത്തിക്കാൻ 24 ന്യുസിനൊപ്പം  കേരള സമാജം   പ്രവർത്തിക്കുകയുണ്ടായി .

ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ജോൺസൺ ജോസഫിനെ വെസ്റ്റേൺ  റീജിയണൽ കമ്മിറ്റി ഔദ്യോഗികമായി നാമനിർദേശം ചെയ്‌തിട്ടുണ്ട്.

നിലവിൽ ആർവിപി  ആയ  ജോൺസന്റെ പ്രവർത്തന മികവുകളാണ്   ഇത്തരമൊരു തീരുമാനമെടുക്കുവാൻ പ്രേരിപ്പിച്ചത്.  പ്രവർത്തന പരിചയവും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ എല്ലാം വൻ വിജയമാക്കി തീർക്കുകയും ചെയ്യുന്ന  എല്ലാവർക്കും പ്രിയങ്കരനായ ജോൺസൺ ഫോമയുടെ ദേശീയതലത്തിൽ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് റീജിയണൽ കമ്മിറ്റി വിലയിരുത്തി.  

കടുത്തുരുത്തി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെയും സഹോദരരുടെയും  വീടും  രണ്ടേക്കര്‍ സ്ഥലവും  കാരുണ്യ പ്രവർത്തനങ്ങൾക്കായി   അടുത്തയിടക്ക് സൗജന്യമായി കൈമാറുകയുണ്ടായി . മോൻസ് ജോസഫ് എം.എൽ.എ. ആണ്  ഈ വിവരം പുറത്തു വിട്ടത്.  ഒരിഞ്ചു ഭൂമിക്കു വേണ്ടി ഇന്ന് മനുഷ്യര്‍ കൊലപാതകം വരെ നടത്തുന്നത് നമ്മള്‍ കാണുന്നു.  ഈ രണ്ടേക്കര്‍ സ്ഥലം വിട്ടുകൊടുത്ത് അവിടെ നൂറോളം വരുന്ന പാവങ്ങളെ താമസിപ്പിക്കുവാന്‍ കഴിയുന്ന  പ്രോജക്ട്  യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ടു വരുന്നു എന്നുള്ളത് എത്ര വലിയ   കാര്യമാണ്. ഇത്  സംഘടനയുടെ തേജസ്സിന്റെയും മനുഷ്യനന്മയുടെയും  മുഖമുദ്രയായിട്ടാണ് കാണാന്‍ കഴിയുന്നത്-മോൻസ് ജോസഫ് പറഞ്ഞു

ജോ. സെക്രട്ടറി സ്ഥാനാർഥി രേഷ്മ രഞ്ജൻ  13 ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള  സാംസ്കാരിക പ്രവർത്തകയും വിദ്യാഭ്യാസവിചക്ഷണയും പ്രഭാഷകയുമാണ്  .  

കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധോന്മുഖ പദ്ധതികളുമായി ബന്ധപ്പെട്ട് സ്തുത്യർഹമായ സേവനങ്ങൾ  കാഴ്‌ച വച്ചിട്ടുണ്ട്. ഫോമ നാഷനൽ കമ്മിറ്റിയംഗം, ഫോമ വിമൻസ് ഫോറം സെക്രട്ടറി, എന്നിവക്ക് പുറമെ  ക്യാൻസർ പ്രോജക്റ്റ് പ്രോഗ്രാം, വിദ്യാവാഹിനി സ്ക്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങി അനേകം ജീവകാരണ്യപദ്ധതികളുടെ മുൻനിരയിൽ നിന്നു പ്രവർത്തിച്ച  രേഷ്‌മ രഞ്ജനാണ് ഈ വർഷത്തെ  സമ്മർ ടു കേരള പദ്ധതിക്കു  അനു  സ്കറിയക്കൊപ്പം നേതൃത്വമേകിയത്.

ഡാലസ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകയും വിമൻസ് ഫോറം ചെയർപേഴ്സണുമാണ്.
ഫോമയുടെ  ബാലരാമപുരത്തെ കൈത്തറി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള  ധനസമാഹരണ ടീമിന്റെ ഭാഗമായിരുന്നു .ഫോമാ മയൂഖം 2021 പരിപാടിയുടെ  സോഷ്യൽ മീഡിയയുടെ ഭാഗമായി  പിന്നണിയിൽ പ്രവർത്തിക്കുകയൂം ചെയ്തു.

ഫോമാ ടീമിന്റെ  ഭാഗമാകുന്നതിലൂടെ, സമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലകൊള്ളുവാനും അവരുടെ ശബ്ദമാകുവാനും ആഗ്രഹിക്കുന്നു.

ഫോമ ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും  യുവനേതാവ് ടിറ്റോ ജോണ്‍ ഫോമാ  ദേശീയ  ജോ. ട്രഷററായി  (2026-28)  മത്സരിക്കുന്നു. മികച്ച നേതൃപാടവവും, സംഘാടക മികവും കൈമുതലായുള്ള ടിറ്റോ ജോൺ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടും പ്രതിബദ്ധതയോടും കൂടി നിറവേറ്റുന്ന  മാതൃകാ വ്യക്തിത്വമാണ്.  

2009-ൽ  ഫോമാ യുവജനോത്സവ കമ്മിറ്റി അംഗമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ടിറ്റോ ഇപ്പോൾ  നാഷണൽ കമ്മിറ്റി അംഗമാണ്.  2014-2016 കാലത്ത് നാഷണൽ  കമ്മിറ്റി യൂത്ത്  മെമ്പർ നിലയിൽ വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. 2018-20 ൽ  സൺഷൈൻ കമ്മിറ്റി അംഗം; 2020-22 സൺഷൈൻ റീജിയൻ  ട്രഷറർ; 2022-24 സൺഷൈൻ റീജിയൻ  ചെയർമാൻ എന്നിങ്ങനെ പടിപടിയായി നേതൃരംഗത്തേക്കു ഉയർന്നു വന്ന ടിറ്റോ വലിയ  പ്രതീക്ഷയുണർത്തുന്ന യുവനേതാക്കളിൽ ഒരാളാണ്.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img