RTI യ്ക്ക്  മരണമണി മുഴങ്ങിയോ ?

സർക്കാർ നടപടികളെ സുതാര്യമാക്കുകയും പൗരന്മാരും രാജ്യവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കുകയും ചെയ്ത ഏറ്റവും ശക്തമായ പൗരകേന്ദ്രീകൃത നടപടികളിൽ ഒന്നാണ് വിവരാവകാശ നിയമം.നമ്മുടെ രാജ്യത്തെ വ്യവസ്ഥയ്ക്കുള്ളിലെ അധികാര അസന്തുലിതാവസ്ഥ മാറ്റുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിരുന്നു RTI Act ,2005.

 എന്നാൽ അടുത്തകാലത്ത് പാസാക്കിയ Digital Personal Data Protection Act (DPDP Act) വിവരാവകാശ നിയമത്തിന്റെ ശക്തിയും ഉപയോഗവും നശിപ്പിക്കും എന്ന ഭീഷണി ഉയർത്തി നിൽക്കുകയാണ്.  ‘സ്വകാര്യതയും’ ‘വ്യക്തിഗത വിവരങ്ങളും’ സംരക്ഷിക്കുക എന്ന മറ ഉപയോഗിച്ച് DPDP act സെക്ഷൻ 44(3) RTI നിയമത്തെ ഭേദഗതി ചെയ്യുന്നു. 

RTI സെക്ഷൻ 8 (1)(j) പൊതുപ്രവർത്തനങ്ങളുമായോ പൊതുതാല്പര്യങ്ങളുമായോ ബന്ധമില്ലാത്ത വ്യക്തിപരമായ വിവരങ്ങളുടെ വെളിപ്പെടുത്തൽ ഒഴിവാക്കിക്കൊണ്ട് വിവരാവകാശ നിയമത്തിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും ഇടയിൽ സന്തുലിതാവസ്ഥ  ഉറപ്പുവരത്തിയിരുന്നു. അതോടൊപ്പം പൊതുപ്രവർത്തങ്ങളുമായോ പൊതു താൽപര്യവുമായ ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യമോ വ്യക്തിപരമോ ആക്കാൻ പാടില്ല എന്നും ഈ വകുപ്പ് വ്യക്തമാക്കി .

വിവരാവകാശ നിയമത്തിലെ ഏറ്റവും ശക്തമായ വ്യവസ്ഥകളിൽ ഒന്ന് “ഒരു നിയമസഭയ്ക്കോ പാർലമെന്റിനോ നിഷേധിക്കാൻ കഴിയാത്ത വിവരങ്ങൾ ഒരു പൗരന് നിഷേധിക്കാൻ കഴിയില്ല” എന്നതായിരുന്നു. ഈ വ്യവസ്ഥ ഡി.പി.ഡി.പി ആക്ടിന്റെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. 

അഴിമതിക്കാരെ തുറന്നുകാട്ടുന്നതിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, തുറന്നുകാട്ടപ്പെടുന്ന വ്യക്തിയുടെ അനുവാദമില്ലാതെ സത്യം വെളിപ്പെടുത്തുന്നതിൽ നിന്ന് ആരെയും തടയുകയും ചെയ്യുന്നു. 250 കോടി രൂപയോളം പിഴ ഈടാക്കാൻ ആവുന്ന കുറ്റകൃത്യമായി ഇത് പരിഗണിക്കപ്പെടും.

ചുരുക്കം ചില മെറ്റാഡാറ്റ കമ്പനികൾക്ക് വേണ്ടി മാത്രം നിർമ്മിക്കേണ്ടിയിരുന്ന ഒരു നിയമം പത്രപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, രാഷ്ട്രീയക്കാർ, ആർടിഐ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാർക്കും ബാധകമാക്കിയിരിക്കുന്നു. 

കൂടാതെ, വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച് യാതൊരു യോഗ്യത പരിശോധനയും ഇല്ലാതെ ഒരു പൊതു ഇളവ് ഡി.പി.ഡി.പി ആക്റ്റ്  അവതരിപ്പിച്ചിട്ടുണ്ട്. ഈ ഇളവ് മറികടക്കാനുള്ള തീരുമാനം സർക്കാരിൻറെ മാത്രം വിവേചന അധികാരമാണ്, പൗരന്മാരുടെതല്ല. 

ഇതിലൂടെ അഴിമതിക്കാരെ തുറന്നു കാട്ടാനുള്ള എല്ലാ പഴുതകളും അടച്ചിരിക്കുന്നു.ഈ നിയമം നടപ്പിലാക്കിയാൽ ആരുടെയും വ്യക്തിപരമായ വിവരങ്ങൾ ചോദിക്കാനോ നേടിയെടുക്കാനും ആർക്കും അവകാശമുണ്ടായിരിക്കുകയില്ല എന്നത് ഉറപ്പാണ്.

ജനാധിപത്യത്തിന് നേരെയുള്ള ഏറ്റവും മോശമായ നിയമപരമായ ഭീഷണികളിൽ ഒന്നാണിത്. 

150ലധികം എംപിമാരും 2500 അധികം പത്രപ്രവർത്തകരും 22 ദേശീയ പത്രപ്രവർത്തന സംഘടനകളും എണ്ണമറ്റ സിവിൽ സംഘടനകളും ലക്ഷക്കണക്കിന് ജനങ്ങളും സർക്കാരിന് ശക്തമായി എതിർപ്പുകൾ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. നിരവധി എതിർപ്പുകളും പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ടെങ്കിലും ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല എന്നത് വലിയയൊരു ആശങ്കയായി തുടരുന്നു .

കവിത ബഷീർ ജോണി

Hot this week

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം ആർസിബിയ്ക്കെന്ന് കുറ്റപത്രം

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബി...

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ...

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി...

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ്...

Topics

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം ആർസിബിയ്ക്കെന്ന് കുറ്റപത്രം

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബി...

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ...

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി...

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ്...

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...
spot_img

Related Articles

Popular Categories

spot_img