“ഇതൊരു ജോലിയല്ല… ജീവിതശൈലിയാണ്”; ദീപികയുടെ എട്ട് മണിക്കൂർ ഷൂട്ടിങ് ആവശ്യത്തിൽ പ്രതികരിച്ച് ദുൽഖറും റാണാ ദഗ്ഗുബതിയും

 തൊഴിലിടത്തിലെ വർക്ക്ലൈഫ് ബാലൻസിനേക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ബോളിവു‍ഡ് താരമാണ് നടി ദീപിക പദുക്കോൺ. എട്ട് മണിക്കൂർ ജോലിസമയം സംബന്ധിച്ച് ദീപിക മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിക്കാൻ കഴിയാത്തതുമൂലം കൽക്കി, സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ നിന്ന് താരത്തിന് പിന്മാറേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ദീപികയുടെ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. സിനിമാ മേഖലയിലെ പ്രൊഫഷണലുകൾക്ക് എട്ട് മണിക്കൂർ നിശ്ചിത ജോലി സമയം അനുവദിക്കുന്നതിനെക്കുറിച്ചുള്ള നടന്മാരും നിർമാതാക്കളുമായ ദുൽഖർ സൽമാൻ്റെയും റാണാ ദഗ്ഗുബതിയുടെയും വാക്കുകളാണ് ചർച്ചയാവുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിഷയത്തെപ്പറ്റിയുള്ള ഇരുവരുടെയും വാക്കുകൾ.

ചലച്ചിത്രനിർമാണത്തിന്റെ സ്വഭാവം പ്രവചനാതീതമാണെന്നായിരുന്നു റാണ ദഗ്ഗുബതിയുടെ അഭിപ്രായം. “ഇതൊരു ജോലിയല്ല. ജീവിതശൈലിയാണ്. ഓരോ സിനിമയും ആവശ്യപ്പെടുന്ന കാര്യങ്ങൾ വ്യത്യസ്തമാണ്. ഇതൊരു ഫാക്ടറി ജോലി പോലെയല്ല. ചിലപ്പോൾ നമുക്ക് എട്ട് മണിക്കൂർ കൊണ്ട് മികച്ച സീനുകൾ ലഭിച്ചേക്കാം. എന്നാൽ ചില നേരം അമ്പത് മണിക്കൂർ ഇരുന്നാലും അത് ലഭിക്കണമെന്നില്ല,” റാണ ദഗ്ഗുബതി വ്യക്തമാക്കി. എല്ലാ സിനിമയിലും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഒരു കഥ സൃഷ്ടിക്കുന്നതിൽ എല്ലാവരും ഉൾപ്പെടണം. പ്രൊഡക്ഷൻ്റെ എല്ലാ തലങ്ങളിലും കൂട്ടായ്മ എന്നത് അത്യാവശ്യമാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമാ മേഖലയിലെ കാര്യങ്ങൾ ഊന്നി പറഞ്ഞുകൊണ്ടാണ് നടനും നിർമാതാവുമായ ദുൽഖർ സൽമാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. മലയാളത്തിൽ ചിത്രീകരണം പൂർത്തിയാക്കി പായ്ക്ക് അപ്പ് എന്ന് പറയുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. കാരണം എപ്പോഴാണ് ഷൂട്ടിങ് അവസാനിക്കുകയെന്ന് ആർക്കും അറിയില്ല. ചിത്രീകരണം പലപ്പോഴും നീണ്ടുപോകാറുണ്ട്. അപ്പോഴെല്ലാം കൂട്ടായ പ്രവർത്തനങ്ങളാണ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഭാ​ഗത്ത് നിന്ന് ഉണ്ടാവുകയെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

“സിനിമയുടെ പ്രൊഡക്ഷൻ നടക്കുന്ന ദിവസങ്ങളിൽ എപ്പോഴെങ്കിലും ഞാൻ അവർക്ക് ഒരു അവധി നൽകിയാൽ വേണ്ട നമുക്ക് ഇത് പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് പോകാം എന്നാണ് പറയുക. അടുപ്പിച്ചുള്ള ഷൂട്ടിങ്ങുകളിലെ ആരോ​ഗ്യപ്രശ്നങ്ങൾ മനസിലാകും. എന്നാൽ സാമ്പത്തികമായുള്ള പ്രശ്നങ്ങളും വലുതാണ്. ഒരു ദിവസം അധികമായി ജോലി ചെയ്യുന്നത് ഒരു അധിക ദിവസത്തേക്കാൾ നല്ലതാണ്”, ദുൽഖർ സൽമാൻ.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img