നിങ്ങൾ ദുബായിൽ വാടകയ്ക്കാണോ താമസിക്കുന്നത്? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം

ദുബായിൽ അനധികൃത പാർട്ടീഷനുകളിലും വാടക വീടുകളിലും അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അംഗീകൃതമല്ലാത്ത പരിഷ്‌ക്കരണങ്ങളും സുരക്ഷിതമല്ലാത്ത ജീവിത ക്രമീകരണങ്ങളും തടയുന്നതിനായാണ് നടപടി. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് എന്നിവയുമായി ചേർന്നാണ് പരിശോധന നടത്തുന്നത്.

നിങ്ങൾ ദുബായിൽ ഒരു വാടകക്കാരനോ, വീട്ടുടമസ്ഥനോ, അല്ലെങ്കിൽ ഒരു സ്ഥലം പങ്കിടുന്നയാളോ ആണെങ്കിൽ സബ്ലെറ്റിങ്, പാർട്ടീഷനുകൾ ചേർക്കൽ, ഒക്യുപ്പൻസി എന്നിവയെക്കുറിച്ചുള്ള ദുബായ് വാടക നിയമം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

ദുബായിൽ സബ്ലെറ്റിംഗ് നിയമപരമാണോ?

ഉടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടെങ്കിൽ മാത്രമേ ദുബായിൽ സബ്ലെറ്റിംഗ് നിയമപരമാകൂ. നിയമപ്രകാരം, വാടകക്കാർക്ക് സ്വത്തിന്റെ ഒരു ഭാഗമോ മുഴുവനായോ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാൻ കഴിയില്ല. ഇനി അനുമതി ഉണ്ടെങ്കിൽ പോലും വാടക കരാറിൽ സമ്മതിച്ചതുപോലെ മാത്രമേ യൂണിറ്റ് ഉപയോഗിക്കാനാകു. ഉദാഹരണത്തിന് സ്വകാര്യ റസിഡൻഷ്യൽ ഉപയോഗത്തിനായാണ് പ്രോപ്പർട്ടി നൽകിയതെങ്കിൽ അത് ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. കൂടാതെ ഉടമസ്ഥൻ അനുവദിക്കുന്നില്ലെങ്കിൽ മറ്റ് വ്യക്തികൾക്ക് മുറികൾ വാടകയ്‌ക്ക് നൽകാൻ നിങ്ങൾക്ക് കഴിയില്ല. അനുമതിയില്ലാതെ സബ്ലെറ്റ് നൽകുന്നത് വാടക കരാറിന്റെ ലംഘനമാണ്. അത് കുടിയൊഴിപ്പിക്കലിനോ നിയമ നടപടിക്കോ നയിച്ചേക്കാം.

ഒരു വില്ലയിലോ അപ്പാർട്ട്മെന്റിലോ പാർട്ടീഷനുകൾ ചേർക്കാമോ?

ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വില്ലയിലോ അപ്പാർട്ട്മെന്റിലോ പാർട്ടീഷനുകൾ സ്ഥാപിക്കുന്നത് പോലുള്ള ഘടനാപരമായ മാറ്റങ്ങൾ വാടകക്കാർക്ക് വരുത്തത്. ഏറ്റവും പ്രധാനമായി അത്തരം മാറ്റങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസിന്റെയും അംഗീകാരവും പരിശോധനയും ആവശ്യമാണ്. പ്രത്യേകിച്ച് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഒരു വാടകക്കാരൻ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ വാടക തർക്ക കേന്ദ്രത്തിൽ (RDC) പരാതി നൽകാനും, ഉടനടി കുടിയൊഴിപ്പിക്കൽ അഭ്യർഥിക്കാനും വീട്ടുടമസ്ഥന് അവകാശമുണ്ട്. ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഭൂവുടമകൾ തന്നെ ഔദ്യോഗിക അനുമതി നേടേണ്ടതുണ്ട്.

എല്ലാ താമസക്കാരെയും ഇജാരി കരാറിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ ?

എല്ലാ താമസക്കാരും ഇജാരി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇത് ദുബായ് അധികൃതരുമായി സുതാര്യത നിലനിർത്താനും, നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഇജാരിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഒരു വസ്തുവിൽ താമസിക്കുന്ന ഒരാളാണെങ്കിൽ, പരിശോധനയിൽ ഇത് ഫ്ലാഗ് ചെയ്യപ്പെടുകയും അനധികൃത സബ്‌ലെറ്റിങ് ആയി കണക്കാകുകയും ചെയ്യും. ഇജാരി അപ്‌ഡേറ്റ് ചെയ്യുന്നതിന്, വാടകക്കാർക്കോ വീട്ടുടമസ്ഥർക്കോ ഏതെങ്കിലും റിയൽ എസ്റ്റേറ്റ് ട്രസ്റ്റി ഓഫീസ് സന്ദർശിക്കുകയോ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം.

ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം എന്നതിന് പരിധികളുണ്ടോ?

ദുബായിൽ വില്ലകൾക്കും അപ്പാർട്ടുമെന്റുകൾക്കും കർശനമായ താമസ നിയന്ത്രണങ്ങളുണ്ട്. തിരക്ക് തടയുന്നതിനും സുരക്ഷാ കൂട്ടുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമാണ് ഈ പരിധികൾ കൊണ്ടുവന്നിട്ടുള്ളത്. ദുബായ് മുനിസിപ്പാലിറ്റി, ടീകോം, മെയ്ദാൻ, തറാഖീസ് തുടങ്ങിയ വിവിധ അധികൃതരുടെ പരിധിയിലാണ് വ്യത്യസ്ത റെസിഡൻഷ്യൽ ഏരിയകൾ ഉൾപ്പെടുന്നത്. നിയമം എല്ലാ പ്രോപ്പർട്ടികൾക്കും ഒരു നിശ്ചിത സംഖ്യ പരാമർശിക്കുന്നില്ല. എന്നാൽ ഒരാൾക്ക് താമസിക്കാൻ അനുവദനീയമായ ഏറ്റവും കുറഞ്ഞ ചതുരശ്ര അടി വ്യക്തമാക്കുന്ന മാർ​ഗനിർദ്ദേശങ്ങൾ നൽകുക ഈ അധികൃത​രാണ്.

നിയമവിരുദ്ധമായ പാർട്ടീഷനുകളും ജനത്തിരക്കും അപകടകരമാകുന്നത് എന്തുകൊണ്ട്?

അടിയന്തര എക്സിറ്റുകൾ ഇല്ലാതെ വരിക.

ഇലക്ട്രിക്കൽ സർക്യൂട്ടുകളും യൂട്ടിലിറ്റികളും ഓവർലോഡ് ചെയ്യുക.

അഗ്നി സുരക്ഷാ കോഡുകൾ ലംഘിക്കുക. (അംഗീകൃതമല്ലാത്ത പരിഷ്കാരങ്ങൾ പലപ്പോഴും അഗ്നി സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ്)

അടിയന്തര സേവനങ്ങൾക്ക് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുക

വാടക വീട് പങ്കിടുന്നതിന് മുമ്പ് നിങ്ങൾ എന്തുചെയ്യണം?

സബ്ലെറ്റ് നൽകുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ മുമ്പ് നിങ്ങളുടെ വീട്ടുടമസ്ഥനിൽ നിന്ന് രേഖാമൂലമുള്ള അനുമതി നേടുക.

എജാരി കരാറിൽ എല്ലാ താമസക്കാരുടെയും പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ദുബായ് മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് നിയന്ത്രണങ്ങൾ പാലിക്കുക.

ഒരു ഫ്ലാറ്റ് പങ്കിടുന്നതിനോ പാർട്ടീഷനുകൾ സ്ഥാപിക്കുന്നതിനോ മുമ്പ്, നിങ്ങളുടെ വാടക കരാർ പരിശോധിച്ച് നിങ്ങളുടെ വീട്ടുടമസ്ഥനുമായി സംസാരിക്കുക. ദുബായിയുടെ ഭവന നിയമങ്ങൾ പാലിക്കുന്നത് നിങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ വീടും സുരക്ഷിതമായി സൂക്ഷിക്കുന്നു.

Hot this week

“ബിജെപി കിച്ചൻ ക്യാബിനറ്റായി മാറി” രാജീവ് ചന്ദ്രശേഖറിനെതിരെ കോർ കമ്മിറ്റിയില്‍ രൂക്ഷ വിമർശനം

ബിജെപിയിൽ ഉൾപാർട്ടി കലഹം പുകയുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. പശ്ചിമ ബംഗാളിന്...

തെലങ്കാനയിൽ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി; പത്ത് പേർ മരിച്ചതായി റിപ്പോർട്ട്

തെലങ്കാനയിൽ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി. തെലങ്കാനയിലെ പശമൈലാരം ഗ്രാമത്തിലെ സിഗാച്ചി കെമിക്കൽ...

ലിഫ്റ്റ് തകരാറിൽ, ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികളെ ചുമന്നു കയറ്റേണ്ട അവസ്ഥ

ഇടുക്കി ജില്ല ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ്...

കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തൻ ആക്കിയതാണ്; CPIM സർക്കാർ തീരുമാനത്തിനൊപ്പം: എംവി ​ഗോവിന്ദൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ നിലപാട് വ്യക്തമാക്കി സിപിഐഎം...

Topics

“ബിജെപി കിച്ചൻ ക്യാബിനറ്റായി മാറി” രാജീവ് ചന്ദ്രശേഖറിനെതിരെ കോർ കമ്മിറ്റിയില്‍ രൂക്ഷ വിമർശനം

ബിജെപിയിൽ ഉൾപാർട്ടി കലഹം പുകയുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. പശ്ചിമ ബംഗാളിന്...

തെലങ്കാനയിൽ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി; പത്ത് പേർ മരിച്ചതായി റിപ്പോർട്ട്

തെലങ്കാനയിൽ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി. തെലങ്കാനയിലെ പശമൈലാരം ഗ്രാമത്തിലെ സിഗാച്ചി കെമിക്കൽ...

ലിഫ്റ്റ് തകരാറിൽ, ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികളെ ചുമന്നു കയറ്റേണ്ട അവസ്ഥ

ഇടുക്കി ജില്ല ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ്...

കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തൻ ആക്കിയതാണ്; CPIM സർക്കാർ തീരുമാനത്തിനൊപ്പം: എംവി ​ഗോവിന്ദൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ നിലപാട് വ്യക്തമാക്കി സിപിഐഎം...

മൂന്ന് വർഷത്തിനിടെ 25 കസ്റ്റഡി മരണങ്ങൾ; പൊലീസിന് മേൽ സ്റ്റാലിൻ സർക്കാരിന് നിയന്ത്രണമില്ലെന്ന് വിമർശനം

മിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം...

സമരം കടുപ്പിക്കാൻ ആശമാർ; 27 ഇന ആവശ്യങ്ങൾ മുന്നോട്ട് വച്ചു, 1000 പ്രതിഷേധ സദസ്സുകൾ നടത്താൻ തീരുമാനം

സർക്കാർ അവഗണനയ്ക്കെതിരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാൻ ആശവർക്കർമാർ. ജൂലൈ, ആഗസ്റ്റ്...

ഇന്ദ്രൻസിന്റെ ആ ഫാന്റസി ചിത്രം ഒടിടിയിലേക്ക്!

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം...
spot_img

Related Articles

Popular Categories

spot_img