വിപഞ്ചികയ്ക്ക് യാത്രമൊഴിയേകാൻ ജന്മനാട്; സംസ്കാരം ഇന്ന്

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ സംസ്കാരം ഇന്ന് നടക്കും. കൊല്ലം കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. മൂന്നുമണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. മെഡിക്കൽ കോളേജിലെ റീ പോസ്റ്റ്‌മോർട്ടത്തിനു ശേഷമാകും മൃതദേഹം വീട്ടിലെത്തിക്കുക. കഴിഞ്ഞദിവസം രാത്രി 11:45യോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തി മൃതദേഹം എത്തിച്ചത്.

വിപഞ്ചികയുടെ മരണത്തിൽ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തീരുമാനമായത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും കുഞ്ഞിൻ്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്നുമായിരുന്നു ഹൈക്കോടതി നിർദേശം. ഇതുപ്രകാരം മകൾ വൈഭവിയുടെ സംസ്കാരം ദിവസങ്ങൾക്ക് മുൻപ് ഷാർജയിൽ നടന്നിരുന്നു. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. തുടർന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്.

ജൂലൈ എട്ടിന് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിൻ്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ് വിപഞ്ചികയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു.

അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിപഞ്ചിക വർഷങ്ങളായി ഭർത്താവിൽ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായി. 2022 മുതൽ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. വിവാഹ സമയത്ത് വീട്ടുകാർ സ്വർണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നൽകിയിരുന്നു. അതിൽ നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിൻ്റെ തുക അടക്കാൻ പറഞ്ഞത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു.

Hot this week

കാലം സാക്ഷി… ജനസാഗരങ്ങൾ സാക്ഷി… ...

കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി. കനലെരിയും...

‘അവൾക്കൊപ്പം’ ക്യാംപെയിനിൽ വിഎസ്; ചിത്രം പങ്കുവെച്ച് വിമൺ ഇൻ സിനിമ കളക്ടീവ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്...

ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്; തിരികെ ഹാർവാർഡിലെ അധ്യാപനജീവിതത്തിലേക്ക്

ഇൻ്റർനാഷണൽ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്) ിൻ്റെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ...

നമ്മള്‍ സാമ്പത്തികമായി മുന്നേറുമ്പോള്‍, അവര്‍ ആഗോളമായി കടമെടുത്ത് കൂപ്പുകുത്തുന്നു; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോള്‍...

എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാർ; ദോഹയിലേക്ക് പറന്ന വിമാനം കോഴിക്കോട്ടേക്ക് തന്നെ മടങ്ങി

അപകടങ്ങളും തകരാറുകളും ഒഴിയാതെ എയർ ഇന്ത്യ. ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന്...

Topics

കാലം സാക്ഷി… ജനസാഗരങ്ങൾ സാക്ഷി… ...

കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി. കനലെരിയും...

‘അവൾക്കൊപ്പം’ ക്യാംപെയിനിൽ വിഎസ്; ചിത്രം പങ്കുവെച്ച് വിമൺ ഇൻ സിനിമ കളക്ടീവ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്...

ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്; തിരികെ ഹാർവാർഡിലെ അധ്യാപനജീവിതത്തിലേക്ക്

ഇൻ്റർനാഷണൽ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്) ിൻ്റെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ...

നമ്മള്‍ സാമ്പത്തികമായി മുന്നേറുമ്പോള്‍, അവര്‍ ആഗോളമായി കടമെടുത്ത് കൂപ്പുകുത്തുന്നു; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോള്‍...

എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാർ; ദോഹയിലേക്ക് പറന്ന വിമാനം കോഴിക്കോട്ടേക്ക് തന്നെ മടങ്ങി

അപകടങ്ങളും തകരാറുകളും ഒഴിയാതെ എയർ ഇന്ത്യ. ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന്...

ജഗ്ദീപ് ധൻഗഡിൻ്റെ രാജിക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ പുറത്ത്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗഡിൻ്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലുള്ള യഥാർഥ കാരണങ്ങൾ കൂടുതൽ...

ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളികൾ, പിറന്ന മണ്ണിൽ അവസാനമായി വിഎസ് എത്തി; സങ്കടക്കടലായി വേലിക്കകത്ത് വീട്

വഴിനീളെ കാത്തുനിന്ന ജനസാഗരത്തിന്റെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദൻ ആലപ്പുഴ പുന്നപ്രയിലെ...
spot_img

Related Articles

Popular Categories

spot_img