You are Here : Home / News Plus

ഗണേഷിനെതിരെ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം

Text Size  

Story Dated: Friday, December 19, 2014 05:40 hrs UTC

യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. ഗണേഷും കാവി കൂടാരത്തിലേക്കോ? എന്ന തലക്കെട്ടോടെ എഴുതിയ 'വീക്ഷണ'ത്തിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശം.

യുഡിഎഫിലിരുന്നു മുത്ത് അളന്ന കൈകൊണ്ട് കാവിക്കൂടാരത്തില്‍ പോയി മോര് അളക്കാനാണ് ഗണേഷിന്റെ ശ്രമമെന്നാണ് തുടക്കം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമുണ്ട്. യുഡിഎഫ് വിട്ടാല്‍ എല്‍ഡിഎഫ് എടുക്കില്ല എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സംഘ് പരിവാറിലേക്ക് നയിക്കുന്നത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന കൊതിക്കുറവാണിത്. യുഡിഎഫ് വിടുന്നതിന് മുമ്പ് ഒരുകാര്യം ഓര്‍ക്കണം. ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ അഹോരാത്ര പ്രവര്‍ത്തനമായിരുന്നു പത്തനാപുരത്ത് ഗണേഷിനെ വിജയിപ്പിച്ചത് എന്ന കാര്യം. വയറ്റിലെ കുഞ്ഞിനെ വിശ്വസിച്ചു കൈയിലെ കുഞ്ഞിനെ കളയരുതെന്നേ പറയാനുള്ളൂ- ഇങ്ങനെ തുടരുന്നു മുഖപ്രസംഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.