You are Here : Home / News Plus

'മംഗള്‍യാന്‍' ചൊവ്വയുടെ ഭ്രമണപഥത്തില്‍ 100 ദിനം പിന്നിട്ടു

Text Size  

Story Dated: Thursday, January 01, 2015 04:59 hrs UTC

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര ബഹിരാകാശ പദ്ധതിയായ 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന 'മംഗള്‍യാന്‍' പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ 100 ദിനം പിന്നിട്ടു. 2014 സെപ്റ്റംബര്‍ 24ന് ഭ്രമണപഥത്തില്‍ എത്തിയ മംഗള്‍യാന്‍, ചൊവ്വയെ വലംവെച്ച്് വിവരങ്ങള്‍ ശേഖരിക്കുകയാണ്.
2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി സി25 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ടാണു മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിയത്.
ഭ്രമണപഥത്തില്‍ ആറു മാസത്തെ കാലാവധിയാണ്് മംഗള്‍യാന് ഐ.എസ്.ആര്‍.ഒ നല്‍കിയിട്ടുള്ളത്. ആറു മാസം കൊണ്ടു പേടകത്തിലെ ഇന്ധനം അവസാനിക്കും. ഈ കാലയളവില്‍ ചൊവ്വയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ശേഖരിച്ച് പേടകം ബംഗളൂരുവിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയക്കും.
ഏറ്റവും കുറഞ്ഞ ചെലവില്‍ (450 കോടി രൂപ) പ്രഥമ ചൊവ്വാ ദൗത്യം വിജയത്തിലാക്കിയ ഏക രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണ് ദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.