You are Here : Home / News Plus

ദേശീയ ഗെയിംസ് നടത്തിപ്പിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പിണറായി

Text Size  

Story Dated: Sunday, January 04, 2015 03:16 hrs UTC

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കായികമേളയുടെ മുന്നൊരുക്കത്തിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആക്ഷേപങ്ങള്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ കായിക മന്ത്രി വരെ സംഘാടകസമിതിയില്‍ നിന്നും രാജിവച്ച് പ്രതിഷേധിച്ചിരിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെ കടത്തിവെട്ടും വിധം ഇവിടുത്തെ കായിക മാമാങ്കം മാറുമെന്ന ആശങ്ക മുന്‍ കായിക മന്ത്രി പ്രകടിപ്പിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.
27 വര്‍ഷത്തിനുശേഷം കേരളം ആതിഥ്യമേകുന്ന ദേശീയ ഗെയിംസ് ഇന്ത്യക്കാകെ മാതൃകയും അഭിമാനവും ആകേണ്ടതായിരുന്നു. എന്നാല്‍, അതിനുള്ള അവസരവും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാര്‍ കളഞ്ഞുകുളിച്ചിരിക്കുകയാണ്. ഗെയിംസ് തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കേ പ്രധാന വേദിയായ കാര്യവട്ടത്തെ സ്റ്റേഡിയം പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ജില്ലയിലെ 31 വേദികളില്‍ മിക്കയിടത്തും പണി തീര്‍ന്നിട്ടില്ല. 611 കോടി ചെലവാക്കുന്ന മേളയില്‍ ഗുരുതരമായ അലംഭാവവും ക്രമക്കേടുമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.