You are Here : Home / News Plus

ഇന്ത്യ-പാക് അതിര്‍ത്തി സംരക്ഷണസേനകള്‍ തമ്മില്‍ വെടിവെപ്പ്

Text Size  

Story Dated: Monday, January 05, 2015 04:43 hrs UTC

ജമ്മു: കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തി സംരക്ഷണസേനകള്‍ തമ്മില്‍ വെടിവെപ്പ്. പാകിസ്താന്‍സേനയുടെ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഹീരാനഗര്‍ സെക്ടറില്‍ നടന്ന വെടിവെപ്പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്.
സാംബ, കത്തുവ ജില്ലകളിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെയാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ പാക് സൈന്യം വെടിയുതിര്‍ത്തത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ദിവസങ്ങളായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം തുടരുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ ബി.എസ്.എഫിന് ആഭ്യന്തരര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
പുതുവര്‍ഷാരംഭത്തില്‍ പാകിസ്താന്‍ തുടങ്ങിയ വെടിവെപ്പില്‍ ഇതുവരെ ബി.എസ്.എഫ് ജവാനുള്‍പ്പടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മങ്കുചക് വില്ളേജിലെ തോറിദേവി എന്ന സ്ത്രീ കഴിഞ്ഞ ദിവസത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പതുപേര്‍ക്കാണ് ഇതുവരെ ആകെ പരിക്കേറ്റത്. ശനിയാഴ്ചയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ കത്തുവയിലെ നൗചൗക് വില്ളേിലുള്ളവരാണ്. ഇവിടെ 300 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍സേന നല്‍കിയ തിരിച്ചടിയില്‍ ഇതുവരെ അഞ്ച് പാക്സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 13പേരുടെ മരണത്തിനും 32,000ത്തോളം പേരുടെ പലായനത്തിനും ഇടയാക്കിയ കനത്തവെടിവെപ്പുനടന്ന് രണ്ട് മാസംപോലും തികയുംമുമ്പാണ് അടുത്ത സംഘര്‍ഷം.
കഴിഞ്ഞവര്‍ഷമാണ് പാകിസ്താന്‍െറ ഭാഗത്തുനിന്ന് സമീപകാലത്തെ ഏറ്റവും കൂടുതല്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടാത്-550 ഓളം പ്രാവശ്യം. അഞ്ച് ജവാന്മാരുള്‍പ്പെടെ 19 പേര്‍ ഈ ആക്രമണങ്ങളില്‍ മരിച്ചു. ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്നാണ് 32000ത്തോളം പേരെ സര്‍ക്കാര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.