നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാർത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. തുടർച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്യാൻ നേരത്തെ ഡോക്ടർമാർ തയ്യാറായെങ്കിലും കേന്ദ്രസംഘത്തിന്റെ ഉപദേശമനുസരിച്ച് ആശുപത്രിയിൽ തുടരുകയായിരുന്നു. തുടർ പരിചരണം അജന്യക്ക് ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രോഗം ഭേദമായ ഉപീഷിനെ 14 ന് ആശുപത്രി വിടും. ഇരുവരെയും മന്ത്രി ആശുപത്രിൽ സന്ദർശിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമാണ്. നിപക്കെതിരായ ജാഗ്രത ഈ മാസം അവസാനം വരെ തുടരും. ഏറ്റവുമൊടുവില്‍ രോഗം ബാധിച്ചയാളില്‍ നിന്ന് പടരാനുള്ള സാധ്യത കൂടിപരിഗണിച്ചാണിത്. മൂന്നാഴ്ചത്തെ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ഫലം കണ്ടതിന്റെ ആശ്വസത്തിലാണ് ആരോഗ്യപ്രവർത്തകർ.
Comments