You are Here : Home / News Plus

സുനന്ദാ പുഷ്കറിന്‍റെ ശരീരത്തിലെ മുറിവുകള്‍ മരണകാരണമല്ലെന്ന്‍ എഫ്.ഐ.ആര്‍

Text Size  

Story Dated: Saturday, January 10, 2015 08:22 hrs UTC

സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് പുറത്തുവിട്ടു. സുനന്ദയുടെ മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ മരണത്തിന് 12 മണിക്കൂര്‍ മുമ്പു മുതല്‍ നാലു ദിവസം വരെ പഴക്കമുള്ളവയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആ മുറിവുകളൊന്നും അവരുടെ മരണകാരണമല്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവടയാളങ്ങള്‍ ബലപ്രയോഗത്തിനിടെ ഉണ്ടായതാണെന്നാണ് സൂചനയെന്നും എഫ്.ഐ.ആറിലുണ്ട്. സുനന്ദ പുഷ്കര്‍ മരണപ്പെടുമ്പോള്‍ ആരോഗ്യവതിയായിരുന്നു.

അതേസമയം, കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സാക്ഷികളെ നുണപരിശോധനക്ക് വിധേയമാക്കാനണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസം ശശി തരൂരിന്‍റെ വീട്ടു ജോലിക്കാരന്‍ നാരായണ്‍ സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയില്‍ സുനന്ദപുഷ്കറിന്‍റെ കൊലപാതകം നടന്നതിന് തലേ ദിവസങ്ങളില്‍ അവര്‍ക്കൊപ്പം ലീലാ പാലസ് ഹോട്ടലിലുണ്ടായിരുന്നത് ‘സുനില്‍ സാഹിബ്’ എന്ന വ്യക്തിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ സുനന്ദയുടെ സുഹൃത്താണ്. ഇയാളെയും പൊലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. ഐ.പി.എല്‍ ഇടപാടില്‍ സുനന്ദ ഇയാളുമായി ബന്ധപ്പെട്ടിരുന്നു. അതു സംബന്ധിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്താന്‍ സുനന്ദ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സുനിലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.