You are Here : Home / News Plus

നൈജീരിയയില്‍ ബോക്കോഹറാം 2000 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

Text Size  

Story Dated: Saturday, January 10, 2015 08:24 hrs UTC

വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബോണോ ജല്ലയില്‍ ബാഗ സമുദായത്തിന് നേരെ ജനുവരി മൂന്നിന് ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 2,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. 2009ന് ശേഷം ബോക്കോഹറാം നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാഗ നഗരം തീവെച്ച് നശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ഇവിടെ ശക്തമായ ആക്രമണമാണ് നടക്കുന്നത്.

കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ മാത്രം നൂറ്കണക്കിന് പേര്‍ ബാഗയില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ സിവിലിയന്‍മാരുടെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവ്രവാദികള്‍ തീവെച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരുമാണ്.

തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനെതിരെ സുരക്ഷാ ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു. ഇവര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.