You are Here : Home / News Plus

ഐ.പി.എല്‍ കേസ്: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി

Text Size  

Story Dated: Friday, January 16, 2015 05:10 hrs UTC

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി. ജിജു ജനാര്‍ദനന്‍െറ വാദം കേള്‍ക്കുന്നതിനിടെയാണ് പട്യാല ഹൗസ് കോടതിയുടെ പരാമര്‍ശം. ശ്രീശാന്ത് പണം കൈപ്പറ്റിയതിനും വാതുവെപ്പുകാരുമായി സംസാരിച്ചതിനും തെളിവില്ല. ഷോപ്പിംഗ് നടത്തിയത് വാതുവെപ്പുകാരുടെ പണം കൊണ്ടാണെന്നതിനും തെളിവുണ്ടോയെന്നും വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു.  
വാതുവെപ്പ് കേസില്‍ തനിക്കെതിരെ 'മകോക്ക' ചുമത്തിയത് ഒഴിവാക്കണമെന്ന് ശ്രീശാന്ത് കഴിഞ്ഞദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വാതുവെപ്പുകാരുമായി താന്‍ സംസാരിച്ചിട്ടില്ല. തനിക്കെതിരെ ഒരു തരത്തിലുള്ള തെളിവുമില്ല. താന്‍ ഏതെങ്കിലും ക്രിമിനല്‍ സംഘത്തിന്‍െറ നേതാവല്ലെന്നും ശ്രീശാന്ത് കോടതിയില്‍ അറിയിച്ചിരുന്നു. ജിജു ജനാര്‍ദനന്‍െറ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് താന്‍ വാതുവെപ്പില്‍ പങ്കാളിയല്ലെന്ന് വ്യക്തമാകുന്നുണ്ടെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.