You are Here : Home / News Plus

ഗോദ്സെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ അഅ്സം ഖാനെ സമീപിച്ചു

Text Size  

Story Dated: Sunday, January 18, 2015 11:02 hrs UTC

മീററ്റ്: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി ചോദിച്ച് ഹിന്ദുമഹാസഭ നേതാക്കള്‍ ഉത്തര്‍പ്രദേശ് നഗരവികസനകാര്യ മന്ത്രി അഅ്സം ഖാനെ സമീപിച്ചു. പ്രതിമയുണ്ടാക്കുന്നതിനെതിരെ യു.പി സര്‍ക്കാര്‍ രംഗത്തുവന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഹിന്ദുമഹാസഭാ നേതാക്കള്‍ മന്ത്രിയെ സമീപിച്ചത്. മഹാത്മാഗാന്ധി വധിക്കപ്പെട്ട ജനുവരി 30ന് മീററ്റിലെ സീതാപൂര്‍ ജില്ലയിലെ സിദ്ധൗലി പര വി േല്ലജില്‍ ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കുമെന്നാണ് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഇവര്‍ ഇവിടെ ഭൂമി വാങ്ങുകയായിരുന്നു.
മീററ്റിലും സംസ്ഥാനത്തിന്‍െറ മറ്റുഭാഗങ്ങളിലും പ്രതിമ സ്ഥാപിക്കാന്‍ അനുമതി ചോദിച്ച് അഅ്സം ഖാന് കത്തെഴുതിയിട്ടുണ്ടെന്നും ഹിന്ദുമഹാസഭ മുതിര്‍ന്ന നേതാവ് പണ്ഡിറ്റ് അശോക് കുമാര്‍ ശര്‍മ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അഅ്സം ഖാന്‍ കത്ത് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അശോക് കുമാര്‍ പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന്‍െറ പീഡനത്തില്‍ നിന്നും തങ്ങളെ 'രക്ഷിക്കണമെന്നും' സംഘടന ആവശ്യപ്പെട്ടതായാണ് വിവരം. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ലക്ഷ്മി കാന്ത് വാജ്പേയി തങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് ഹിന്ദുമഹാസഭയുടെ ആരോപണം. ലക്ഷമികാന്ത് വാജ്പേയിയുടെ തന്നെ മുന്‍ സംഘടനയായ ഹിന്ദുമഹാസഭയെ പൊതുജനങ്ങളില്‍ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.
ഹിന്ദുമഹാസഭയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം കൈയേറ്റ ഭൂമിയിലാണെന്ന് ആരോപണം വന്നിരുന്നു. മീററ്റിലെ ഒരു ക്ഷേത്ര ട്രസ്റ്റിന്‍െറ ഭൂമി കൈയേറി എന്ന് കാണിച്ച് ഓഫീസ് സീല്‍ ചെയ്യാന്‍ പൊലീസ് കഴിഞ്ഞദിവസം ശിപാര്‍ശ ചെയ്തിരുന്നു. ഗോദ്സയുടെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികളടക്കമുള്ളവര്‍ ഉയര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.