ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തത്തെിയ പാകിസ്താന്റെ ബോട്ട് തീരസേന തകര്‍ത്താണെന്ന തീരസംരക്ഷണ സേനാ ഡി.ഐ.ജി. ബി.കെ ലോഷാലിന്റെ പ്രസ്താവനയെ തള്ളി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ബോട്ട് തകര്‍ത്തത് ഇന്ത്യയല്ല. ബോട്ടിലുള്ളവര്‍ സ്വയം കത്തിക്കുകയായിരുന്നു. ഇതിന്റെ തെളിവുകള്‍ സര്‍ക്കാറിന്റെ കയ്യിലുണ്ടെന്നും ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും പരീക്കര്‍ വ്യക്തമാക്കി.
തീരസംരക്ഷണ സേനാ ഡി.ഐ.ജി. ബി.കെ ലോഷാലിന്റെ വിവാദ പ്രസ്താവന പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക് ബോട്ട് തീരസേന തകര്‍ത്തതാണെന്ന് ഡി.ഐ.ജി പ്രസംഗിക്കുന്ന വിഡിയോ ദൃശ്യം വിശദമായി പരിശോധിക്കും. വിഡിയോ ദൃശ്യം പരിശോധിച്ച ശേഷം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും പരീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്ത് കണ്ടത്തെിയ പാക് ബോട്ട് തകര്‍ക്കാന്‍ താന്‍ ഉത്തരവിട്ടിരുന്നുവെന്നാണ് ഡി.ഐ.ജി ബി.കെ ലോഷാലി സൂറത്തിലെ പരിപാടിക്കിടെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
പാകിസ്താനിലെ കറാച്ചിക്ക് സമീപത്തുനിന്ന് രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന വിവരം ഡിസംബര്‍ 31 ന് ഇന്‍്റലിജന്‍സ് തീരസേനക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ അര്‍ധരാത്രിയോടെ തീരസേനയുടെ ഡോണിയര്‍ വിമാനങ്ങള്‍ ബോട്ടുകളിലൊന്ന് കണ്ടത്തെുകയായിരുന്നു. തീരസേനയുടെ കപ്പലുകള്‍ ബോട്ടിനെ പിന്തുടര്ന്ന് തകര്‍ക്കുകയായിരുന്നു. ബിരിയാണി നല്കി അവരെ സല്ക്കരിക്കുയല്ല, ബോട്ട് തകര്‍ക്കുക തന്നെയാണ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ലോഷാലി പ്രസംഗത്തില്‍ പറഞ്ഞത്.
ഡി.ഐ.ജിയുടെ പ്രസ്താവന പ്രതിരോധ വൃത്തങ്ങളില്‍ വിവാദമായതോടെ അദ്ദേഹം നിലപാട് തിരുത്തിയിരുന്നു. താന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ബോട്ട് കണ്ടത്തെുന്നതിനുള്ള ശ്രമത്തിന് നേതൃത്വം വഹിച്ചത് താനെല്ലെന്നും അദ്ദേഹം അറിയിച്ചു. തീരസേന പിന്തുടര്ന്നതിനെ തുടര്‍ന്ന് ബോട്ടിലുള്ളവര്‍ സ്വയം തകര്‍ക്കുകയായിരുന്നുവെന്നാണ് അദ്ദേഹം തിരുത്തിയത്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വാഖ്യാനിക്കുകയായിരുന്നുവെന്നും ലോഷാലി പറഞ്ഞു.
Comments