You are Here : Home / News Plus

ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

Text Size  

Story Dated: Wednesday, November 19, 2014 12:31 hrs UTC

മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ലങ്കന്‍കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. ഇവരെ കൊളമ്പോയില്‍ വെച്ച് ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറിയതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

2011ല്‍ ഹെറോയിന്‍ കടത്തിയതിന് ലങ്കന്‍ നേവിയാണ് ജാഫ്‌നയ്ക്ക് അടുത്ത് ഒരു ബോട്ടില്‍വെച്ച് ഇവരെ പിടികൂടിയത്. 2014 ഒക്ടോബര്‍ 30നാണ് കൊളംബൊ ഹൈക്കോടതി ജഡ്ജി പ്രീതി പത്മന്‍ സുരസേന മത്സ്യത്തൊഴിലാളികള്‍ക്ക് വധശിക്ഷ വിധിച്ചത്. രാമേശ്വരത്തെ തങ്കച്ചിമഠം സ്വദേശികളായ അഗസ്റ്റിന്‍, വിത്സന്‍, പ്രസാദ്, എമേഴ്‌സന്‍, ലാങ്‌ലെറ്റ് എന്നിവരെയാണ് ഇന്ന് വിട്ടയച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.