You are Here : Home / News Plus

ബിഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാവും

Text Size  

Story Dated: Thursday, February 05, 2015 07:38 hrs UTC

നിതീഷ്കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ മടക്കിക്കൊണ്ടുവന്ന് അദ്ദേഹത്തിന്‍െറ കീഴില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിഹാറില്‍ അഭിപ്രായസമവായമായി. ലാലുപ്രസാദ് യാദവില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായതിനെ തുടര്‍ന്ന് ജനതാദള്‍ (യു) പ്രസിഡന്‍റ് ശരദ് യാദവ് പദവിമാറ്റത്തിന്‍െറ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ബുധനാഴ്ച രാവിലെ പട്നയിലത്തെി. പാര്‍ട്ടിസെക്രട്ടറിയും ജനറല്‍സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ കെ.സി. ത്യാഗിയും അദ്ദേഹത്തെ അനുഗമിച്ചു.

രാജിവെച്ച് തല്‍സ്ഥാനത്തേക്ക് നിതീഷ്കുമാറിന്‍െറ പേര് നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയെ പ്രേരിപ്പിക്കുകയാണ് ശരദ് യാദവിന്‍െറ ആദ്യദൗത്യം. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് നിതീഷാണ് മഞ്ജിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.