You are Here : Home / News Plus

കള്ളപ്പണം കൈയില്‍വച്ച് മലയാളിയും

Text Size  

Story Dated: Monday, February 09, 2015 09:48 hrs UTC

വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി.ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കണ്‍സോര്‍ഷ്യം (ഐ.സി.ഐ.ജെ), പാരീസ് ആസ്ഥാനമായുള്ള ലാ മോണ്ടെ ന്യൂസ്‌പേപ്പര്‍ എന്നിവയുമായി ചേര്‍ന്ന് നടത്തിയ മൂന്ന് മാസം നീണ്ട അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു മലയാളിയും പുതിയ പട്ടികയിലിടം പിടിച്ചിട്ടുണ്ട്. കണ്ണൂരില്‍ ജനിച്ച 84 കാരി ആനി മെനൗഡിന് ഒരു ലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഉള്ളത്. സ്റ്റെനോഗ്രാഫറായിരുന്ന ആനി ദുബായിലാണ് അക്കൗണ്ട് ആരംഭിച്ചത്. കോട്ടയം സ്വദേശികള്‍ക്കും കള്ളപ്പണ നിക്ഷേപമുള്ളതായി പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പേരുകള്‍ ലഭ്യമായിട്ടില്ല.പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഇന്ത്യയിലെ നിരവധി പ്രമുഖ വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എച്ച്.എസ്.ബി.സി ബാങ്കില്‍ നിക്ഷേപമുണ്ട്. നൂറോളം വിദേശ ഇന്ത്യാക്കാരും നിക്ഷേപമുള്ളവരുടെ പട്ടികയിലുണ്ട്.

മുകേഷ് അംബാനി (164.92 കോടി), അനില്‍ അംബാനി (164.92 കോടി), നരേഷ് കുമാര്‍ ഗോയല്‍ (116 കോടി), ബര്‍മന്‍ കുടുംബം (77.5 കോടി), അനുരാഗ ഡാല്‍മിയ (59.5 കോടി), മനു ഛബ്രിയ (874 കോടി), മഹേഷ് തരാണി (251.7 കോടി), മുന്‍ കോണ്‍ഗ്രസ് എംപി അനു ഠണ്ടന്‍ (35.8 കോടി), എമ്മാര്‍ എം.ജി.എഫ് ഉടമ ശരവണ്‍ ഗുപ്ത (209.56 കോടി) മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എസ്.എം നന്ദ (14.2 കോടി) ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ (64 ലക്ഷം) തുടങ്ങിയവരാണ് പട്ടികയില്‍ പേരുള്ള പ്രമുഖര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.