You are Here : Home / News Plus

നിസ്സാം ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി

Text Size  

Story Dated: Monday, February 16, 2015 10:12 hrs UTC

തൃശൂര്‍: വ്യവസായി നിസ്സാം ഹമ്മര്‍ ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസ് മരണത്തിന് കീഴടങ്ങി.തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചന്ദ്രബോസ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.കഴിഞ്ഞ മാസം 29ന് അര്‍ദ്ധരാത്രിയാണ് കിംഗ്‌സ് ഗ്രൂപ്പ് എം.ഡിയായ മുറ്റിച്ചൂര്‍ അടയ്ക്കാപറമ്പില്‍ മുഹമ്മദ് നിസ്സാം ചന്ദ്രബോസിനെ ജീപ്പിടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് കാണിച്ചായിരുന്നു ആക്രമണം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ തന്റെ ഹമ്മറില്‍ പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്ത് ഇടിക്കുകയായിരുന്നു. അതോടെ മൃതതുല്യനായി നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിംഗ് ഏരിയയിലെത്തിച്ച് വീണ്ടും കമ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ചന്ദ്രബോസിന്റെ മരണം സ്ഥിരീകരിച്ചത്. ഇതിനിടെ ആറോളം ശസ്ത്രക്രിയകള്‍ക്ക് ചന്ദ്രബോസിനെ വിധേയനാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.