You are Here : Home / News Plus

ബീഹാറില്‍ മാഞ്ചിയെ പിന്തുണക്കുന്ന മന്ത്രിമാരെ ജെ.ഡി.യു പുറത്താക്കി

Text Size  

Story Dated: Tuesday, February 17, 2015 05:08 hrs UTC

പട്ന: ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണക്കുന്ന ഏഴു മന്ത്രിമാരെ ജനതാദള്‍-യു (ജെ.ഡി.യു) പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എമാര്‍ക്കെതിരായ അച്ചടക്ക നടപടി. സംസ്ഥാന അധ്യക്ഷന്‍െറ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് യാദവാണ് തീരുമാനമെടുത്തത്.
ഫെബ്രുവരി 20ന് ഭൂരിപക്ഷം തെളിയിക്കാന്‍ മാഞ്ചിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ജെ.ഡി.യുവിന്‍െറ പുതിയ നീക്കം.
അതേസമയം, ബി.ജെ.പി ബഹിഷ്കരിച്ചതിനെ തുടര്‍ന്നു സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം നടന്നില്ല. നിയമസഭയില്‍ മാഞ്ചിയെ പിന്തുണക്കില്ലെന്ന നിലപാടാണ് ബി.ജെ.പി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാഞ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.