You are Here : Home / News Plus

4.31 കോടിക്ക് മോദിയുടെ സ്യൂട്ട് ലേലത്തില്‍ പോയി

Text Size  

Story Dated: Friday, February 20, 2015 04:00 hrs UTC

സൂറത്ത്: സ്വന്തം പേര് തുന്നിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്യൂട്ടിന്‍െറ ലേലം അവസാനിച്ചു. 4.31 കോടി രൂപക്കാണ് സ്യൂട്ട് ലേലത്തില്‍ പോയത്. രത്ന വ്യാപാരിയായ ലാല്‍ജി ഭായ് പട്ടേലാണ് ലേലത്തില്‍ പിടിച്ചത്. അഞ്ച് കോടിയുമായി മറ്റൊരാള്‍ രംഗത്തുവന്നെങ്കിലും സമയം കഴിഞ്ഞതിനാല്‍ ഇത് അനുവദിച്ചില്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മോദി ധരിച്ചതാണ് ഈ സ്യൂട്ട്.
ലേലത്തിന്‍െറ അവസാന ദിനമായിരുന്നു വെള്ളിയാഴ്ച. ഇതില്‍ നിന്ന് ലഭിക്കുന്ന തുക ക്ളീന്‍ ഗംഗ പദ്ധതിക്ക് വേണ്ടിയാണ് ഉപയോഗിക്കുക. സ്യൂട്ടിന് പുറമെ മോദിക്ക് സമ്മാനമായി കിട്ടിയ മറ്റു വസ്തുക്കളുള്‍പ്പടെ ലേലത്തിനുണ്ടായിരുന്നു.
സ്യൂട്ടില്‍ സ്വന്തം പേര് തുന്നിച്ചേര്‍ത്തത് പുറത്തായതോടെ വന്‍ പരിഹാസമാണ് സോഷ്യല്‍ മീഡിയയിലടക്കം മോദിക്ക് നേരെയുണ്ടായത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ലാളിത്യം പറഞ്ഞ് മോദി പ്രചാരണം നടത്തിയത് പൊള്ളയായിരുന്നു എന്നതടക്കമുള്ള പരിഹാസമുണ്ടായി. ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്നി മുബാറക് സ്വന്തം പേര് തുന്നിയ സ്യൂട്ട് ഉപയോഗിച്ചിരുന്നു. ഈ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി. സ്യൂട്ട് ലേലത്തിന് വെച്ചപ്പോഴും പ്രതിഷേധമുണ്ടായി. സെല്‍ഫ് പബ്ളിസിറ്റിയാണ് ലേലത്തിലൂടെ മോദിയുടെ ലക്ഷ്യമെന്ന് ആരോപിച്ച് ലേലം നടക്കുന്ന സ്ഥലത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.