You are Here : Home / News Plus

പെട്രോളിയം മന്ത്രാലയത്തിലെ രേഖകള്‍ ചോര്‍ത്തിയവര്‍ക്ക് തക്ക ശിക്ഷ -രാജ്നാഥ് സിങ്

Text Size  

Story Dated: Saturday, February 21, 2015 05:11 hrs UTC

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിലെ സുപ്രധാന രേഖകള്‍ വന്‍കിട കമ്പനികള്‍ക്കായി ചോര്‍ത്തിയ കേസില്‍ കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകും. സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം രംഗത്തെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ വെബ്സൈറ്റ് നടത്തുന്ന പഴയ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു സൈകിയ, കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന പ്രേയസ് ജെയിന്‍ എന്നിവരെയാണ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥനായ ആഷാറാം, സഹോദരന്‍ ലല്‍ട്ട പ്രസാദ്, മകന്‍ രാകേഷ് കുമാര്‍, മറ്റൊരു ഉദ്യോഗസ്ഥനായ ഈശ്വര്‍ സിങ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ വ്യാഴാഴ്ചയും അറസ്റ്റിലായി. റിലയന്‍സ് ജീവനക്കാരന്‍െറ പേര് പൊലീസും സ്ഥാപനവും പുറത്തുവിട്ടിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.