You are Here : Home / News Plus

ദില്‍ഷനും സംഗക്കാരക്കും സെഞ്ച്വറി;ശ്രീലങ്കക്ക് 92 റണ്‍സിന്‍റെ വിജയം

Text Size  

Story Dated: Thursday, February 26, 2015 04:06 hrs UTC

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പോരില്‍ ശ്രീലങ്കക്ക് ബംഗ്ലാദേശിനെതിരെ 92 റണ്‍സ് ജയം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 240 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മുശ്‌റഫ മുര്‍തസയും സംഘവും 47 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. സാബിര്‍ റഹ് മാന്‍(53), ശാക്കിബുല്‍ ഹസ്സന്‍(46) എന്നിവരാണ് ബംഗ്ലാനിരയിലെ മികവ് പുലര്‍ത്തിയത്. ഓപണര്‍ തമീം ഇക്ബാല്‍ പൂജ്യനായാണ് മടങ്ങിയത്. അനാമുല്‍ ഹഖ്(29), സൗമ്യ സര്‍കാര്‍(25), മോമിനുല്‍ ഹഖ്(1), മെഹ്മൂദുല്ല (28) എന്നിവരാണ് ബംഗ്ലാനിരയിലെ മറ്റു സ്‌കോറര്‍മാര്‍. ലസിത് മലിംഗ മൂന്നും തിലക് രത്‌നെ ദില്‍ഷന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ച വെച്ച ശക്തമായ ബാറ്റിംഗ് മികവാണ് ശ്രീലങ്കക്ക് ഈ വിജയം സമ്മാനിച്ചത്. 161 റണ്‍സ് സ്‌കോര്‍ ചെയ്യുകയും രണ്ട് വിക്കറ്റെടുക്കുകയും ചെയ്ത ദില്‍ഷനാണ് കളിയിലെ താരം. നേരത്തേ മുതിര്‍ന്ന താരങ്ങളായ ദില്‍ഷനും കുമാര്‍ സംഗക്കാരയും പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ദ്വീപുകാരെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഓപണര്‍ തിരിമാനെ 52 റണ്‍സെടുത്ത് പുറത്തായി.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച കളിയാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. തിരിമാനെ പതുക്കെ കളിച്ചപ്പോള്‍ ദില്‍ഷനാണ് റണ്‍ റേറ്റ് ഉയര്‍ത്തിയത്. 146 പന്തില്‍  ദില്‍ഷന്‍ 161 റണ്‍സ് സ്വന്തമാക്കി. 22 ഫോറുകള്‍ അടങ്ങുന്നതാണ് ഇന്നിംഗ്‌സ്. മൂന്ന് ഫോറുകളടക്കമാണ് തിരിമാനെ 52 റണ്‍സെടുത്തത്.
തിരിമാനെക്ക് ശേഷം ക്രീസിലെ ത്തിയ സങ്കക്കാര കൂടുതല്‍ ആക്രമിച്ചാണ് കളിച്ചത്. 73 പന്തില്‍ സെഞ്ച്വറി തികച്ച സങ്കക്കാര 76 പന്തില്‍ 105 റണ്‍സെടുത്തു. 13 ഫോറുകളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. റൂബല്‍ ഹുസൈനാണ് ബംഗ്‌ളാദേശിനുവേണ്ടി ഏകവിക്കറ്റ് വീഴ്ത്തിയത്. ദില്‍ഷന്‍ 20ാം സെഞ്ച്വറിയും സങ്കക്കാര 21ാം സെഞ്ച്വറിയുമാണ് ഇന്ന് നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.