You are Here : Home / News Plus

ജിതന്‍ റാം മാഞ്ചി ബിഹാറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

Text Size  

Story Dated: Sunday, March 01, 2015 07:40 hrs UTC

പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മുന്‍ ജെ.ഡി.യു നേതാവ് ജിതന്‍ റാം മാഞ്ചി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക. ഏപ്രില്‍ 17നോ 18നോ ഗാന്ധി മൈതാനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ ഒൗദ്യോഗികമായി പ്രഖ്യാപിക്കും. ആം ആദ്മിയെക്കാള്‍ എച്ച്.എ.എം വലിയ പാര്‍ട്ടിയാകുമെന്നു റാം മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ജനസംഖ്യയില്‍ 22 ശതമാനം പേര്‍ ദലിതരാണ്. ബിഹാറിലെ ദലിത് മുഖമായ റാം മാഞ്ചി ജാതി രാഷ്ട്രീയത്തിലൂടെ ശക്തനാകാനുള്ള നീക്കത്തിലാണ്. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം മാഞ്ചി രാജിവെച്ചത്.
ജനതാദള്‍ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവെക്കാന്‍ വിസമ്മതിച്ച മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന സാഹചര്യത്തില്‍ മാഞ്ചി രാജിവെക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.