You are Here : Home / News Plus

സിംബാബ് വെക്കെതിരെ പാകിസ്താന് ആദ്യജയം

Text Size  

Story Dated: Sunday, March 01, 2015 05:18 hrs UTC

ബ്രിസ്ബേന്‍: ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താന് ആദ്യം ജയം. സിംബാബ് വയെ 20 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ നേടിയ 235 റണ്‍സ് പിന്തുടര്‍ന്ന സിംബാബ് വെ ഇന്നിങ്സ് 215 റണ്‍സിന് അവസാനിച്ചു. പാകിസ്താന്‍ ആദ്യജയം തേടിയാണ് ഇന്ന് ഇറങ്ങിയതെങ്കില്‍ രണ്ടാം ജയമായിരുന്നു സിംബാബ് വെയുടെ ലക്ഷ്യം. സിംബാബ് വെ നേരത്തെ യു.എ.ഇയെ തോല്‍പിച്ചിരുന്നു. സ്കോര്‍: പാകിസ്താന്‍ 50 ഓവറില്‍ 235/7. സിംബാബ് വെ: 215
ഇന്നത്തെ മത്സരത്തിലും അവസാനം വരെ പാകിസ്താന്‍ തോല്‍വി ഭീഷണിയിലായിരുന്നു. സിംബാബ് വെയുടെ പരിചയക്കുറവാണ് പാകിസ്താനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ് വെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപണര്‍മാരായ ചിബാബയും (9) സികന്തര്‍ റാസയും (8) നേരത്തെ പുറത്തായി. പിന്നീടത്തെിയ മസാകഡ്സയും ബ്രണ്ടന്‍ ടെയ് ലറും ആഫ്രിക്കന്‍ ടീമിന് പ്രതീക്ഷ നല്‍കി. ടെയ് ലര്‍ 50ഉം മസാകഡ്സ 29ഉം റണ്‍സെടുത്തു പുറത്തായി. ഷോണ്‍ ആബട്ട് 33 റണ്‍സെടുത്തു. അവസാന ഓവര്‍ എറിഞ്ഞ വഹാബ് റിയാസ് രണ്ട് പേരെ പുറത്താക്കിയാണ് പാകിസ്താന് ജയം സമ്മാനിച്ചത്. പാകിസ്താനുവേണ്ടി വഹാബ് റിയാസും മുഹമ്മദ് ഇര്‍ഫാനും നാലുവിക്കറ്റ് നേടി. റാഹത് അലി ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 235 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മിസ്ബാഹുല്‍ ഹഖിന്‍െറയും വഹാബ് റിയാസിന്‍െറയും അര്‍ധസെഞ്ച്വറിയാണ് പാക് സ്കോര്‍ 200 കടത്തിയത്.
തകര്‍ച്ചയോടെയായിരുന്നു ഇന്നും പാകിസ്താന്‍െറ ബാറ്റിങ് ആരംഭിച്ചത്. ഓപണര്‍മാരായ  നാസിര്‍ ജംഷീദും അഹ്മദ് ഷെഹ്സാദും പെട്ടെന്ന് പുറത്തായി. ഷെഹ്സാദ് പൂജ്യത്തിന് പുറത്തായപ്പോള്‍ ജംഷിദിന്‍െറ സമ്പാദ്യം ഒരു റണ്ണായിരുന്നു. ഹാരിസ് സുഹൈല്‍ 44 പന്തില്‍ 27 റണ്‍സെടുത്തു. നാലാമതായി ഇറങ്ങിയ മിസ്ബാഹുല്‍ ഹഖ് നങ്കൂരമിട്ട് കളിക്കുകയായിരുന്നു. ഉമര്‍ അക്മല്‍ 33 റണ്‍സെടുത്തു. വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദിക്ക് റണ്‍സെടുക്കാന്‍ സാധിച്ചില്ല. ടീം ടോട്ടല്‍ 200 കടന്നതിന് ശേഷമാണ് മിസ്ബാഹ് പുറത്തായത്. 54 റണ്‍സെടുത്ത വഹാബ് റിയാസ് പുറത്താകാതെ നിന്നു.
സിംബാബ് വെക്ക് വേണ്ടി ചതാര മൂന്ന് വിക്കറ്റ് നേടി. വില്യംസ് രണ്ടും മുപാരിവ, സികന്തര്‍ റസാഖ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായിരുന്ന യൂനുസ് ഖാനെ പുറത്തിരുത്തിയാണ് പാകിസ്താന്‍ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചത്. റാഹത്ത് അലിയാണ് പകരം ടീമിലത്തെിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.