You are Here : Home / News Plus

രാഹുല്‍ ഗാന്ധിയെ ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന് സൂചന

Text Size  

Story Dated: Tuesday, March 03, 2015 07:44 hrs UTC

അവധികഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന് സൂചന. ഏപ്രില്‍ 15-നകം എ.ഐ.സി.സി യോഗം ചേര്‍ന്ന് സോണിയ ഗാന്ധി രാഹുലിന് ബാറ്റണ്‍ കൈമാറും. പുതിയ തലമുറയ്ക്കായി പഴയനേതാക്കള്‍ ഒഴിയും. അതിന്റെ മുന്നോടിയായിട്ടാണ് അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ പി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. 

ഡല്‍ഹിയില്‍ അജയ് മാക്കന്‍, മഹാരാഷ്ട്രയില്‍ അശോക് ചവാന്‍, ജമ്മുകശ്മീരില്‍ ഗുലാം അഹമ്മദ് മിര്‍, ഗുജറാത്തില്‍ ഭരത് സിങ് സോളങ്കി, തെലങ്കാനയില്‍ ഉത്തം റെഡ്ഡി എന്നിവരാണ് പുതിയ അധ്യക്ഷന്മാര്‍. മുംബൈ മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി എ.ഐ.സി.സി. സെക്രട്ടറി സഞ്ജയ് നിരുപമിനെയും നിയമിച്ചു. രാഹുലിന്റെ താത്പര്യപ്രകാരമുള്ള നിയമനങ്ങളാണ് നടന്നത്. താന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാകുന്നില്ല എന്നതായിരുന്നു രാഹുലിന്റെ പ്രധാനപരാതി. ഇതിനിടെ പ്രിയങ്കാഗാന്ധിക്ക് പാര്‍ട്ടിയില്‍ പദവി നല്‍കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. 

പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ഗാന്ധി ഉത്തരാഖണ്ഡിലാണുള്ളത്. ഐ.എന്‍.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് ജഗദീഷ് കുമാര്‍ ശര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുലിന്റെ ഉത്തരാഖണ്ഡില്‍ നിന്നുള്ള ചിത്രങ്ങളും ജഗദീഷ് ശര്‍മ ട്വിറ്ററിലൂടെ പുറത്തു വിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.