കൊച്ചി:തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആര്.നിശാന്തിനി കൊച്ചിയില്‍ നിന്നുള്ള സ്ഥലംമാറ്റത്തില്‍ പ്രതിഷേധിക്കാന്‍ ഫെയ്സ്ബുക് പേജ് തുടങ്ങിയവര്‍ക്കെതിരെ പരാതി നല്കി.പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. നിശാന്തിനിയുടെ പടം സഹിതമാണ് സപ്പോര്‍ട്ട് നിശാന്തിനി എന്ന പേജ് തുടങ്ങിയിരിക്കുന്നത്. കൊച്ചിയിലെ മയക്കുമരുന്ന് കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ വേണ്ടിയാണ് നിശാന്തിനിയെ സ്ഥലം മാറ്റിയതെന്നായിരുന്നു പ്രചരണം. കൊച്ചിയിൽ ചാർജ്ജെടുത്ത വേള മുതൽ മയക്കുമരുന്ന് പെൺവാണിഭ സംഘടങ്ങളെ അമർച്ച ചെയ്യാൻ നിശാന്തിനി മുന്നിട്ടിറങ്ങിയിരുന്നു. രണ്ടുവർഷം ഡ്രീംസ് ഹോട്ടലിലെ ഡി.ജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചെടുത്തതായിരുന്നു ആദ്യ ഓപ്പറേഷൻ.ആറ് മാസം മുമ്പ് പ്രമോഷൻ നൽകണമെന്ന് ആഭ്യന്തര വകുപ്പിനോട് നിശാന്തിനി ആവശ്യപ്പെട്ടിരുന്നു.
Comments