You are Here : Home / News Plus

'ഇന്ത്യയുടെ മകള്‍' തിഹാര്‍ ജയിലില്‍ ചിത്രീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്

Text Size  

Story Dated: Saturday, March 07, 2015 03:53 hrs UTC

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി 'ഇന്ത്യയുടെ മകള്‍' തിഹാര്‍ ജയിലില്‍ ചിത്രീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. ഡോക്യുമെന്ററിയുടെ ഭാഗമായ അഭിമുഖത്തില്‍ കേസിലെ പ്രതി മുകേഷ് സിങ് പ്രത്യക്ഷപ്പെടുന്നത് സാധാരണ വേഷത്തിലാണ്. തടവുപുള്ളിയായ ഇയാളെ ജയില്‍ വേഷം ധരിപ്പിക്കതെ അഭിമുഖത്തിന് അനുവദിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. 

ഇതിനുപുറമെ, അഭിമുഖം ചിത്രീകരിക്കാനെത്തിയ ബ്രിട്ടീഷ് സംവിധായിക ലെസ് ലീ ഉഡ്വിന്റെ പശ്ചാത്തലം അന്വേഷിക്കാതെയാണ് ജയിലില്‍ പ്രവേശനാനുമതി നല്‍കിയതെന്നും ആരോപണമുണ്ട്. രാജ്യത്തെ ജയിലുകള്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണമെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ അനുമതി നല്‍കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ലെസ് ലീയുടെ കാര്യത്തില്‍ ഇത് പാലിച്ചിട്ടില്ലെന്നാണ് വിവരം. ഈ വിഷയത്തിലും നിയമനടപടി ഉണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.