You are Here : Home / News Plus

ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ തെളിവുണ്ടോയെന്ന് കോടതി

Text Size  

Story Dated: Monday, March 09, 2015 06:11 hrs UTC

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ എന്തു തെളിവാണുള്ളതെന്ന് വിചാരണകോടതി. പുതിയ ഫോണ്‍ സംഭാഷണങ്ങളില്‍ എവിടെയാണ് ഒത്തുകളിയെ കുറിച്ച് പരാമര്‍ശിക്കുന്നതെന്നും കോടതി ചോദിച്ചു. കൂടുതല്‍ വാദത്തിനായി കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 24ലേക്ക് മാറ്റി.
ശ്രീശാന്തിനെതിരെ മക്കോക്ക പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയ ഡല്‍ഹി പൊലീസ് നടപടിയെ കോടതി ഇന്നും ചോദ്യം ചെയ്തു. ശ്രീശാന്തിന്‍െറ കൂട്ടുകാരനും സഹചാരിയുമായിരുന്ന ജിജു ജനാര്‍ദനന്‍െറ ഫോണ്‍ സംഭാഷണം, സി.സി ടിവി ദൃശ്യങ്ങള്‍ എന്നീ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നത്. ഫോണ്‍ സംഭാഷണങ്ങളില്‍ എവിടെയും ഒത്തുകളിയെ കുറിച്ച് പരാമര്‍ശമില്ലെന്നും കോടതി നിരീക്ഷിച്ചു.
വാതുവെപ്പ് എങ്ങനെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ വിരുദ്ധ നിയമത്തിനു (മക്കോക്ക) കീഴില്‍ വരുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ കേസിലെ പ്രതികള്‍ നിലവില്‍ മക്കോക്ക ചുമത്തിയിട്ടുള്ള ദാവൂദ് ഇബ്രാഹീം- ഛോട്ടാ ഷക്കീല്‍ എന്നീ അധോലോക നായകരുമായുള്ള ബന്ധം പുലര്‍ത്തിയിരുന്നതായും അതിനാലാണ് ആ നിയമത്തിന് കീഴില്‍ വരുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് കോടതി ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയ ഡല്‍ഹി പൊലീസ് നടപടികള്‍ക്കെതിരെ രംഗത്ത് വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.