You are Here : Home / News Plus

ആംആദ്മി പിളര്‍പ്പിലേക്ക്

Text Size  

Story Dated: Tuesday, March 10, 2015 08:41 hrs UTC

വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേശക സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട പാര്‍ട്ടി സ്ഥാപക നേതാക്കള്‍ കൂടിയായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കെജ്രിവാള്‍ പക്ഷം നീക്കം തുടങ്ങിയതായി സ്വൂചന. ഇതിന്റെ ഭാഗമായി ഇരു നേതാക്കള്‍ക്ക് നേരെയും രൂക്ഷമായ ആരോപനങ്ങളുമായി പാര്‍ട്ടിയും കെജ്രിവാള്‍ പക്ഷവും രംഗത്തെത്തി. മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, സഞ്ജയ് സിങ് എന്നീ നാല് നേതാക്കള്‍  സംയുക്തമായാണ് പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവിനു നേരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഇരുവരും പാര്‍ട്ടീ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും, പാര്‍ട്ടിയേ തോല്‍പ്പിക്കന്‍ ശ്രമിച്ചു എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷണിന്റെ പിതാവ് കൂടിയായ മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ് നേരെയും പാര്‍ട്ടി ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും ചേർന്ന് പാർട്ടിക്കെതിരെ ദേശീയ മാദ്ധ്യമങ്ങളിൽ വാർത്ത നൽകി, ആം ആദ്മി പാർട്ടി വിട്ടവരുടെ സംഘടനയായ അവാമിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ചു,പാര്‍ട്ടിക്കും പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന അരവിന്ദ് കേജ്രിവാളിനും എതിരെ കഥകള്‍ മെനഞ്ഞു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.