You are Here : Home / News Plus

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

Text Size  

Story Dated: Tuesday, March 17, 2015 06:48 hrs UTC

ഇസ്രായേല്‍ പാര്‍ലമെന്‍റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ രാത്രി 10 വരെ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താം. 28ാം പാര്‍ലമെന്‍റിലേക്കുള്ള 120 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്നു കോടി വോട്ടര്‍മാര്‍ക്കായി രാജ്യത്തൊട്ടാകെ 10,000 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് അഗ്നി പരീക്ഷയായേക്കാവുന്ന തെരഞ്ഞെടുപ്പിനെ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാനഘട്ടങ്ങളില്‍ നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാണ്. പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗവും നെതന്യാഹുവിന്‍െറ രാഷ്ട്രീയ അന്ത്യമാണ് പ്രവചിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ഐസക് ഹെര്‍സോഗും ഹത്നുവ പാര്‍ട്ടിയുടെ സിപ്പി ലിവ്നിയും ചേര്‍ന്ന് രൂപവത്കരിച്ച സയണിസ്റ്റ് യൂനിയനാണ് ലിക്കുഡ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.

സയണിസ്റ്റ് യൂനിയന്‍ സഖ്യത്തിന് 120ല്‍ 27 സീറ്റും ലിക്കുഡ് പാര്‍ട്ടിക്ക് 21 സീറ്റും ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.