You are Here : Home / News Plus

മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം

Text Size  

Story Dated: Friday, December 05, 2014 03:51 hrs UTC

മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ജില്ലാ കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തില്‍ പരിക്കേറ്റ കറുകച്ചാല്‍ കാരുവാക്കല്‍ ആര്‍.ശ്രീലതയെ(45) ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. കൈയില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇടതുകൈത്തണ്ട മുറിച്ചാണ് ശ്രീലത ആത്മഹത്യക്ക് ശ്രമിച്ചത്. വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയും ബന്ധുവുമായ ആശാഭവനില്‍ രുക്മിണിയമ്മയെ(63) മര്‍ദ്ദിച്ച കേസില്‍ ശ്രീലതയുടെ മകന്‍ ശ്രീക്കുട്ടനും തിരുവല്ല സ്വദേശികളായ അഞ്ച് സുഹൃത്തുകള്‍ക്കുമെതിരെ കറുകച്ചാല്‍ േപാലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ വ്യാഴാഴ്ച രാവിലെ ശ്രീലത കോട്ടയത്തെത്തി. പോലീസ് സ്വാധീനമില്ലാതെ കേസില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചതോടെ കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കാന്‍ കളക്ടറേറ്റില്‍ ചെല്ലുകയായിരുന്നു. പരാതിയെഴുതി കളക്ടര്‍ക്ക് നല്‍കുന്നതിന് താഴത്തെ നിലയിലെ ഹെല്‍പ്പ് ഡെസ്‌കില്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ മകനെ പോലീസ് കള്ളക്കേസില്‍ മനഃപൂര്‍വം കുടുക്കിയതാണെന്ന് സംശയിക്കുന്നതായി ഒരാള്‍ പറഞ്ഞതോടെ ശ്രീലത വിഷമത്തിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.