You are Here : Home / News Plus

പ്രശ്ന പരിഹാരത്തിന് ഏപ്രില്‍ ആറുവരെ സമയമുണ്ടെന്ന് പി.സി. ജോര്‍ജ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, March 28, 2015 12:09 hrs UTC

കോട്ടയം:മാന്യമായ പ്രശ്ന പരിഹാരത്തിന് യുഡിഎഫ് നേതാക്കള്‍ക്ക് ഏപ്രില്‍ ആറുവരെ സമയമുണ്ടെന്ന് പി.സി. ജോര്‍ജ്. മാണിസാറിന് എന്നെയും എനിക്ക് മാണി സാറിനെയും നന്നായി അറിയാം. പ്രതികണമുണ്ടായില്ലെങ്കില്‍ ഭാവി നടപടി പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും മാണി ഉദ്ദേശിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മഠയനല്ല താന്‍- ജോര്‍ജ് പറഞ്ഞു. താന്‍ വലിയ നേതാവാണെന്ന അവകാശവാദമില്ല. ഇടപെടുന്ന പ്രശ്നത്തില്‍ മനഃസാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കില്ല..സെക്കുലര്‍ പാര്‍ട്ടിയുമായി യുഡിഎഫില്‍ വരാന്‍ പറ്റില്ല എന്നു പറയേണ്ടത് മാണി സാര്‍ അല്ല. യുഡിഎഫ് ആണ്. തന്റെ അന്തിമ തീരുമാനം ഇൌസ്റ്ററിനു ശേഷം പറയും. ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എനിക്ക് സെക്കുലര്‍ പാര്‍ട്ടി പുനരുജീവിപ്പിക്കാന്‍ യുഡിഎഫ് അനുമതി നല്‍കണം. ഫ്രാന്‍സിസ് ജോര്‍ജിന് ഇടുക്കി സീറ്റ് നല്‍കാതിരിക്കാന്‍ മാണി ഇടപ്പെട്ടിട്ടുണ്ട്. ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കാന്‍ മടിയൊന്നുമില്ല. തന്നെ മാറ്റാന്‍ ധാര്‍മ്മികമായി മാണിക്ക് അവകാശമില്ല. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിന്റെ ദാനമല്ല. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. കെ.എം.മാണിയുടെ മനസില്‍ എന്തെങ്കിലും കളങ്കമുണ്ടെങ്കില്‍ അതു വിശുദ്ധവാരം കഴിയുമ്പോഴേക്കും മാറട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.