You are Here : Home / News Plus

താല്‍പര്യമില്ലെങ്കില്‍ ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടും -ഇ.ശ്രീധരന്‍

Text Size  

Story Dated: Wednesday, April 08, 2015 03:50 hrs UTC

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ. ശ്രീധരന്‍.
കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ എം.ഡി. ഷെയ്ഖ് പരീതിന് ശ്രീധരന്‍ അയച്ച കത്തിലാണ് തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുള്ളത്.
വിശദപദ്ധതിരേഖ സമര്‍പ്പിച്ച് ആറുമാസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാത്തില്‍ കടുത്ത അതൃപ്തി കത്തില്‍ പ്രകടിപ്പിക്കുന്നു. വന്‍പദ്ധതികള്‍ക്ക് പണം കണ്ടത്തൊനായി കേരള അടിസ്ഥാന സൗകര്യവികസ ഫണ്ട് ബോര്‍ഡ് രൂപീകരിക്കാന്‍ 2000 കോടിരൂപ മൂലധനമായി മാറ്റിവെച്ചത് ഒഴിച്ചാല്‍ ലൈറ്റ് മെ¤്രടാ പദ്ധതിക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടില്ല. ഡി.എം.ആര്‍.സിയെയാണ് പദ്ധതിച്ചുമതല ഏല്‍പ്പിക്കുന്നതെങ്കില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടണം. സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൃത്യമായി നീക്കിവെക്കണം. എങ്കില്‍ മാത്രമെ കേന്ദ്രസഹായം ലഭ്യമാകൂ. ഈ നടപടികളൊന്നും ചെയ്തിട്ടില്ലെന്ന് കത്തില്‍ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ഡി.എം.ആര്‍.സി ലൈററ് മെ¤്രടായുടെ വിശദ പദ്ധതി രേഖ കേരള റാപിഡ് ട്രാസിറ്റ് കോര്‍പറേഷന് സമര്‍പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇത് പരിഗണിച്ചിട്ടില്ല. സമീപഭാവിയില്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഡി.എം.ആര്‍.സി തിരുവനന്തപുരത്തും കോഴിക്കോടും തുറന്നിട്ടുള്ള ഓഫിസുകള്‍ പൂട്ടാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രീധരന്‍ കത്തില്‍ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.