You are Here : Home / News Plus

യു.ഡി.എഫിനെ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, April 08, 2015 04:13 hrs UTC

തിരുവനന്തപുരം: യു.ഡി.എഫിനെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത് വലിയ ഉത്തരവാദിത്തമാണ്. അതിന് സ്വന്തമായ പ്രവര്‍ത്തന ശൈലി താന്‍ സ്വീകരിച്ചിട്ടുണ്ട്. അത് മറ്റാരേക്കാളും നന്നായി പി.സി ജോര്‍ജിന് അറിയാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനോട് പ്രതികരിക്കുയായിരുന്നു മുഖ്യമന്ത്രി.
പി.സി ജോര്‍ജിന്‍െറ കാര്യത്തില്‍ പൊതുതത്വമാണ് സ്വീകരിച്ചത്. ജോര്‍ജിന്‍െറ കത്ത് കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതിന് ശേഷം ജോര്‍ജിനെ ഞാന്‍ വിളിച്ചിരുന്നു. ജോര്‍ജിന് മുമ്പില്‍ കീഴടങ്ങിയതല്ല. പുതിയ പാരമ്പര്യം കൊണ്ടുവന്നതുമല്ല. അതത് പാര്‍ട്ടികളാണ് സ്ഥാനങ്ങള്‍ തീരുമാനിക്കുന്നത്. ഓരോ പാര്‍ട്ടിക്കും ഓരോ തീരുമാനങ്ങള്‍ ഉണ്ടാകും. അതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പി.സി ജോര്‍ജിനെ പേടിയുണ്ടോ എന്ന ചോദ്യത്തിന് പേടിയില്ല, പേടിക്കേണ്ട ആവശ്യവുമില്ല എന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇത്രയും ചര്‍ച്ചകളും മറ്റും നടന്നിട്ട് ഭരണസ്തംഭനം ഉണ്ടായിട്ടില്ല. വിവാദങ്ങള്‍ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല. യമനില്‍ നിന്ന് ആളുകളെ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്തതു പോലെ ആരും ശ്രമിച്ചിട്ടില്ല. അത് യമനില്‍ നിന്ന് എത്തിയവരോടും കേന്ദ്ര സര്‍ക്കാറിനോടും ചോദിച്ചാലറിയാം.
1903 മലയാളികളെയാണ് യമനില്‍ നിന്ന് നാട്ടിലത്തെിച്ചത്. 4000ഓളം ഇന്ത്യക്കാര്‍ യമനിലുണ്ടായിരുന്നു എന്നാണ് കണക്ക്. ഇതില്‍ ഏറെയും പേര്‍ മലയാളികളാണ്. വിമാനങ്ങള്‍ കൊച്ചിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭൂരിപക്ഷം വിമാനങ്ങളും മുംബൈയിലാണ് ഇറങ്ങിയത്. ഇവരെ മുംബൈയില്‍ നിന്ന് നാട്ടില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍തന്നെ 140ഓളം പേര്‍ മുംബൈയില്‍ ഉണ്ട്. യമനില്‍ വിദൂര പ്രദേശങ്ങളിലുള്ളവരെയും ആശുപത്രി പോകാന്‍ അനുവദിക്കാത്തവരെയും കൊണ്ടുവരാനാണ് ബുദ്ധിമുട്ടുള്ളത്. ചില ആശുപത്രികളില്‍ നിന്ന് മലയാളികള്‍ പോന്നാല്‍ ആശുപത്രി പൂട്ടേണ്ട സ്ഥിതി വരും എന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പാസ്്പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ് എന്നാണറിയുന്നത്. തിരിച്ചുപോരാന്‍ ആഗ്രഹിക്കാത്തവരുടെ കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിക്കി െല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിതയുടെ കത്ത് പരാമര്‍ശിക്കവെ രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവം സംബന്ധിച്ച കത്താണ് ഇന്നലെ പുറത്തുവന്നത്. അത് ഇപ്പോള്‍ പുറത്തുവന്നതിന്‍െറ കാരണം എന്താണെന്ന് ഒന്ന് ആലോചിച്ചുനോക്കൂ -മുഖ്യമന്ത്രി പ്രതികരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.