You are Here : Home / News Plus

എന്‍.ശ്രീനിവാസന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം

Text Size  

Story Dated: Monday, December 08, 2014 05:19 hrs UTC

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പ് കേസില്‍ എന്‍.ശ്രീനിവാസന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തിരിക്കുമ്പോള്‍ ശ്രീനിവാസനു ഭിന്നതാല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കരുതാന്‍ ബുദ്ധിമുട്ടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കായികസംഘടനകളെ ഭരിക്കുന്നവരുടെ കൈകള്‍ ശുദ്ധമായിരിക്കണം. ക്രിക്കറ്റിന്‍റെ സംശുദ്ധി കാത്തു സൂക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ച് ഉടമയായ ശ്രീനിവാസന്‍  തന്നെ തീരുമാനമെടുക്കുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നും പരമോന്നത കോടതി ചോദിച്ചു.
ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനവും ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ഉടമ പദവിയും ഒരേ സമയത്ത് വഹിക്കുന്നതിലൂടെ ഭിന്ന താല്‍പര്യങ്ങളുണ്ടെന്നു ബോധ്യമാണെന്നും ഇല്ലെങ്കില്‍ തെളിയിക്കേണ്ട ബാധ്യത ശ്രീനിവാസനാണെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഐ.പി.എല്‍ വാതുവയ്പ് കേസില്‍ രാജസ്ഥാന്‍, ചെന്നൈ ടീമുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.