You are Here : Home / News Plus

ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് തൃശൂരില്‍ 18,112 ക്രിസ്മസ് പാപ്പമാര്‍ ഒന്നിച്ചു

Text Size  

Story Dated: Saturday, December 27, 2014 04:58 hrs UTC

തൃശൂര്‍: തൃശൂര്‍ പൗരാവലിയും അതിരൂപതയും ചേര്‍ന്ന് ഒരുക്കിയ ബോണ്‍ നത്താലെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 18,112 ക്രിസ്മസ് പാപ്പമാര്‍ അഞ്ച് മിനിറ്റ് നേരം ആഘോഷത്തിനായി പങ്കുചേര്‍ന്നതിനാണ് റെക്കോര്‍ഡ്. 2007ല്‍ വടക്കന്‍ അയര്‍ലന്‍റിലെ ഡെറി സിറ്റിയിലെ ഗില്‍ഡ്ഹാള്‍ സ്ക്വയറില്‍ 13,000 പാപ്പമാര്‍ ഒന്നിച്ചു ചേര്‍ന്ന ആഘോഷത്തിന്‍െറ റെക്കോര്‍ഡാണ് ശക്തന്‍ നഗരിയില്‍ നടന്ന ബോണ്‍ നത്താലെ ഭേദിച്ചത്.
ഉച്ചക്ക് ഒന്നരയോടെ ശക്തന്‍ തമ്പുരാന്‍ നഗരിയില്‍ എത്തിയ പാപ്പാമാരുടെ ബാര്‍കോഡും സര്‍ട്ടിഫിക്കറ്റുകളും വേഷവിധാനങ്ങളും പരിശോധിച്ചാണ് ശക്തന്‍ മൈതാനിയിലേക്ക് പ്രവേശിപ്പിച്ചത്. നാലരയോടെ എണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ച് മിനിറ്റ് നേരം ഇവരെ ഒരുമിച്ചു നിര്‍ത്തി. തുടര്‍ന്ന് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് പ്രതിനിധി മിസ് ലൂസിയയാണ് ബോണ്‍ നത്താലെ ക്രിസ്മസ് ആഘോഷം ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിച്ചതായി പ്രഖ്യാപിച്ചത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ ജെ.പല്ലന്‍, അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എം.പി.വിന്‍സെന്‍റ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എം.എസ്.ജയ, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററല്‍ സര്‍വകലാശാല മേജര്‍ റെക്ടര്‍ ആര്‍ച്ച് ബിഷപ്പ് എന്‍റികോ ഡാല്‍ കൊവാളോ, അതിരൂപതാ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നഗരം ചുറ്റി ഘോഷയാത്രം ആരംഭിച്ചു. കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷ് തയാറാക്കിയ 20 ഫ്ളോട്ടുകള്‍ക്ക് പിന്നില്‍ സാന്തക്ളോസുമാര്‍ അണിനിരന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.