ചികില്‍സയിലിരിക്കെ ഡോ. മേരി റെജി മരിച്ച സംഭവത്തില്‍ ആർ സി സിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സാധ്യമായ ചികില്‍സയും പരിചരണവും നല്‍കിയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം അന്വേഷണ റിപ്പോർട്ട് പ്രഹസനമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡോ.മേരിയുടെ ഭർത്താവ് ഡോ.റെജി ജേക്കബ് പ്രതികരിച്ചു. അര്‍ബുദം വീണ്ടും ബാധിച്ച് ചികിൽസക്കെത്തിയ ഡോ.മേരി റെജിയുടെ നില ഗുരുതരമായിരുന്നു. രോഗം ഭേദമാകാനുള്ള സാധ്യത കുറവാണെന്ന് കൃത്യമായി ബോധിപ്പിച്ചിരുന്നു. വയർ തുറന്നുളള ശസ്ത്രക്രിയ ചെയ്യേണ്ടി വന്ന സാഹചര്യം ഉള്‍പ്പെടെ അതാത് സമയങ്ങളില്‍ എല്ലാ കാര്യങ്ങളും ഭർത്താവിനേയും ബന്ധുക്കളേയും അറിയിച്ചിരുന്നു. രോഗി എന്നതിനൊപ്പം ഡോക്ടര്‍ എന്ന പരിഗണനയും നല്കി. ചികില്‍സയില്‍ പിഴവോ നീതി നിഷേധമോ ഉണ്ടായിട്ടില്ല. ഇതാണ് ആര് സി സിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പറയുന്നത്.
Comments