You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനമായതായി തിരുവഞ്ചൂര്‍

Text Size  

Story Dated: Monday, December 22, 2014 03:49 hrs UTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള, പെന്‍ഷന്‍ കുടിശ്ശികകള്‍ നല്‍കാന്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രിയും കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കടെുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.
പെന്‍ഷന്‍ ഫണ്ട് ഏപ്രിലില്‍ രൂപിക്കാനാണ് തീരുമാനം. പെന്‍ഷന്‍ ഫണ്ടിലേക്കായി സര്‍ക്കാറും കെ.എസ്.ആര്‍.ടി.സിയും മാസന്തോറും 20 കോടി രൂപ വീതം നിക്ഷേപിക്കും. ഒരു വര്‍ഷത്തില്‍ 240 കോടി രൂപയായി ഫണ്ട് നിലനിര്‍ത്തും. കെ.എസ്.ആര്‍.ടി.സി എടുത്ത വായ്പകള്‍ ഓഹരികളായി മാറ്റുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കെ.ടി.ഡി.സി വായ്പ ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി ജീവന്‍ക്കാര്‍ക്ക് 15000 രൂപ വരെയുള്ള പെന്‍ഷന്‍ കൃത്യമായി നല്‍കും. 15000 രൂപയില്‍ കൂടുതല്‍ പെന്‍ഷനുള്ള ജീവനക്കാര്‍ക്ക് ബാക്കി തുക ഗഡുക്കളായി ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നല്‍കുകയും ചെയ്യും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കി ദിവസേന 60 ലക്ഷം രൂപ അധിക വരുമാനമുണ്ടാക്കാനും ലാഭകരമല്ലാത്ത 25 ശതമാനം സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനും യോഗത്തില്‍ ധാരണയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.