You are Here : Home / News Plus

പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി തള്ളി

Text Size  

Story Dated: Thursday, January 08, 2015 10:39 hrs UTC

പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി അംഗീകരിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണ്. കേസിലെ സര്‍ക്കാര്‍ തീരുമാനം പ്രതികളെ സംരക്ഷിക്കാനാണ്. ഇത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണന്നും കോടതി നിരീക്ഷിച്ചു. സത്യം പുറത്തുവരേണ്ടത് വിചാരണയിലൂടെയായിരിക്കണമെന്നും, ഉത്തമ വിശ്വാസത്തോടെയല്ല പ്രോസിക്യൂഷന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍ കുമാര്‍ എംഎല്‍എയ്ക്കും ജനപക്ഷത്ത് നിന്ന് കേസില്‍ ഇടപെടാമെന്നും കോടതി പറഞ്ഞു. പാമോയില്‍ കേസിലുള്‍പ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിനു പിന്നാലെയാണ് വിധി വന്നിരിക്കുന്നത്. ഇതോടെ ജിജി തോംസണിന്റെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പാമോയില്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നു എന്നതിനു തെളിവില്ലെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.